ദിലീപിനെ 18 വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍
ദിലീപിനെ 18 വരെ അറസ്റ്റ്  ചെയ്യില്ലെന്ന്  സര്‍ക്കാര്‍
Saturday, January 15, 2022 1:53 AM IST
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കി.

ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ 18 ഉച്ചയ്ക്ക് പരിഗണിക്കാനായി മാറ്റി. ജസ്റ്റീസ് പി. ഗോപിനാഥിന്‍റേതാണ് ഉത്തരവ്.

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ് എന്നിവരും ദിലീപിന്‍റെ ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.


അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ദിലീപിന്‍റെ ശബ്ദരേഖ ഉള്‍പ്പെട്ട ക്ലിപ്പുകളും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് രേഖപ്പെടുത്തിയ ബാലചന്ദ്രകുമാറിന്‍റെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.