പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമൻ പ്രതി
പെരിയ  ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമൻ പ്രതി
Friday, December 3, 2021 1:15 AM IST
കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ ഉദുമ എംഎല്‍എയും സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ അഞ്ചു പേരെക്കൂടി സിബിഐ പ്രതിചേര്‍ത്തു. പ്രതിപ്പട്ടികയില്‍ 20-ാം പ്രതിയാണു കുഞ്ഞിരാമൻ.

കുഞ്ഞിരാമൻ ഉൾപ്പെടെ 10 സിപിഎം പ്രവർത്തകരെയാണു സിബിഐ പുതിയതായി പ്രതികളായി കണ്ടെത്തിയത്. ഇവരില്‍ വ്യാഴാഴ്ച അറസ്റ്റിലായ അഞ്ചു പേരെ ഇന്നലെ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

റിമാന്‍ഡ് റിപ്പോര്‍ട്ടിലാണു കുഞ്ഞിരാമന്‍ ഉള്‍പ്പെടെ കൂടുതൽ പേരെ പ്രതിയാക്കിയ വിവരമുള്ളത്. കുഞ്ഞിരാമനു പുറമേ പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.വി. ഭാസ്‌കരന്‍, സിപിഎം പ്രവര്‍ത്തകരായ ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, രാഘവന്‍ വെളുത്തോളി എന്നിവരാണു മറ്റു പ്രതികൾ.

കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ താമസിയാതെ തീരുമാനമെടുക്കുമെന്നു സിബിഐ വ്യക്തമാക്കി. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി കാഞ്ഞിരടുക്കം മാവുങ്കല്‍ കരിങ്ങലടുക്കം രാജു എന്ന പി. രാജേഷ്, പെരിയ കാഞ്ഞിരടുക്കം കല്ലിയോട് വിഷ്ണു സുര എന്ന സുരേന്ദ്രന്‍, അടുക്കടകം കാഞ്ഞിരടുക്കം കല്ലിയോട്ട് എ. മധു എന്ന ശാസ്ത മധു, പെരിയ എച്ചിലടുക്കം കൂവക്കാട്ട് പുത്തന്‍പുരയില്‍ റെജി വര്‍ഗീസ്, കാഞ്ഞിരടുക്കം വല്ലിയോടന്‍ എ. ഹരിപ്രസാദ്, എന്നിവരെയാണ് ഇന്നലെ റിമാന്‍ഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി.


നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. 10 പേരെക്കൂടി പ്രതികളാക്കിയതോടെ ആകെ പ്രതികളുടെ എണ്ണം 24 ആയി.

ഇരട്ടക്കൊലക്കേസ് സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട രാഷ‌ട്രീയ കൊലപാതകമാണെന്നു സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം പ്രതി സജി ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍നിന്നു ബലം പ്രയോഗിച്ചു പിടിച്ചുകൊണ്ടു പോയി എന്നതാണു കുഞ്ഞിരാമനെതിരേ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം നടന്ന ദിവസം രാത്രി രണ്ടാം പ്രതിയെ പാക്കം എന്ന സ്ഥലത്തുനിന്നു പോലീസ് പിടികൂടിയിരുന്നു. കെ.വി. കുഞ്ഞിരാമനും മറ്റു പ്രതികളും ചേർന്ന് ഇയാളെ മോചിപ്പിച്ചെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.