റബറിന് ഇലപ്പൊട്ടു രോഗം; വില ഉയർന്നപ്പോൾ ഉത്പാദനമില്ല
റബറിന് ഇലപ്പൊട്ടു രോഗം; വില ഉയർന്നപ്പോൾ ഉത്പാദനമില്ല
Tuesday, November 30, 2021 12:34 AM IST
തൊടുപുഴ: വർഷങ്ങൾക്കു ശേഷം റബർ വിലയിൽ ഉണർവു പ്രകടമായസമയത്തുണ്ടായ ഇലപ്പൊട്ടു രോഗബാധ തിരിച്ചടിയാകുന്നു.

റബർ മരങ്ങളിൽ ഇലപ്പൊട്ടു രോഗം (കോളറ്റോട്രിക്കം സർക്കുലർ ലീഫ് സ്പോട്ട് ഡിസീസ്) വ്യാപകമായതോടെ ഉത്പാദനം ഗണ്യമായി കുറയുന്നതാണ് കർഷകരെ വലയ്ക്കുന്നത്.

മൂന്നുവർഷം മുന്പാണ് ഇലപ്പൊട്ടു രോഗം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആദ്യം ചെറിയ തോതിലാണ് കണ്ട ിരുന്നതെങ്കിൽ നിലവിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും പത്തനംതിട്ട, പുനലൂർ ഭാഗങ്ങളിലും രോഗം വ്യാപകമാണ്. തൊടുപുഴ മേഖലയിലും രോഗം വ്യാപകമായി കണ്ട ുവരുന്നതായി റബർബോർഡ് ഡെവലപ്മെന്‍റ് ഓഫീസർ മേരിക്കുട്ടി ബേബി ദീപികയോട് പറഞ്ഞു.

മൂന്നുവർഷം മുന്പ് മൂവാറ്റുപുഴ പോത്താനിക്കാട് മേഖലയിലും രോഗം കണ്ടെ ത്തിയിരുന്നു.പിന്നീട് മറ്റുപ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇത്തവണത്തെ മഴക്കൂടുതലാണ് രോഗ വ്യാപനത്തിനു കാരണമെന്നാണ് കർഷകർ പറയുന്നത്.

ഇലപ്പൊട്ടു രോഗത്തിനു പുറമേ മഴക്കൂടുതൽ മൂലമുള്ള ഇലകൊഴിച്ചിലും പാൽ ഉത്പാദനത്തെ ബാധിക്കുന്നുണ്ട്. എല്ലാ ഇനം മരങ്ങളിലും ഇലപ്പൊട്ടു രോഗം കണ്ടുതുടങ്ങി.


റബർ മരങ്ങളുടെ മൂത്ത ഇലകളിലാണ് ആദ്യം രോഗബാധയുണ്ട ാകുന്നത്. കോളിറ്റോട്രിക്കം എന്ന കുമിളാണ് രോഗത്തിനു കാരണമെന്നും ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ രോഗം നിലനിൽക്കുന്നതായും റബർ ഗവേഷണ കേന്ദ്രം നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെ ത്തിയിരുന്നു.

മൂപ്പെത്തിയ ഇലകളിൽ ഒന്നുമുതൽ മൂന്നുവരെ സെന്‍റിമീറ്റർ വലിപ്പമുള്ള രണ്ടിലധികം വൃത്താകൃതിയിലുള്ള പൊട്ടുപോലെയാണ് ഇവ ആദ്യം കാണപ്പെടുന്നത്. പിന്നീട് ഇലകളിൽ കൂടുതൽ വ്യാപിക്കും.

വേനൽമഴ ആരംഭിക്കുന്നതോടെ ഈ രോഗവും കണ്ടുവരുന്നുണ്ട്. ഇലകളുടെ താഴെതട്ടിൽ നിന്നും മുകളിലത്തെ തട്ടിലേക്കാണ് രോഗം വ്യാപിക്കുന്നത്. കുമിൾനാശിനി തളിക്കുന്നതിലൂടെ രോഗം ഒരുപരിധിവരെ തടയാനാകുമെന്നും ബോർഡ് വ്യക്തമാക്കുന്നു.

ഇലകൾ കൊഴിഞ്ഞുനിൽക്കുന്നതിനാൽ വേനൽ ആരംഭിക്കുന്നതോടെ മരങ്ങൾ ഉണങ്ങിപ്പോകാനുള്ള സാധ്യതയും ഏറെയാണ്. ഇതും കർഷകർക്ക് ഇരട്ടി പ്രഹരമാകും.

ജെയിസ് വാട്ടപ്പിള്ളിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.