സങ്കീർണമായ സ്കോളിയോസിസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി
സങ്കീർണമായ സ്കോളിയോസിസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി
Sunday, November 28, 2021 12:47 AM IST
പാലാ: നട്ടെലിന്‍റെ വളവ് നേരെയാക്കുന്ന സ്കോളിയോസിസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാലാ മാർ സ്ലീവാ മെഡിസിറ്റി. പൊക്കക്കുറവ്, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയതായിരുന്നു കോട്ടയം സ്വദേശിനിയായ പതിനേഴുകാരി.

പെണ്‍കുട്ടിയെ വിദഗ്ധ പരിശോധനകൾക്കു വിധേയയാക്കിയപ്പോൾ അരക്കെട്ടിൽനിന്നും മുകളിലേക്ക് നട്ടെല്ലിന്‍റെ വലതു ഭാഗത്തേക്ക് 65 ഡിഗ്രിയും ഇടതു ഭാഗത്തേക്ക് 30 ഡിഗ്രിയും വളഞ്ഞ് ‘എസ്’ ആകൃതിയിലാണെന്ന് കണ്ടെത്തുവാൻ സാധിച്ചു. നട്ടെല്ലിനു വശങ്ങളിലേക്ക് ഉണ്ടാകുന്ന അസ്വഭാവിക വളവിനെയാണ് സ്കോളിയോസിസ് എന്ന് പറയുന്നത്. ശ്വാസതടസം, പൊക്കക്കുറവ്, നട്ടെല്ലിൽ മുഴപോലെ കാണുക, ഒരു തോൾഭാഗമോ ഇടുപ്പെല്ലോ മറ്റേതിനേക്കാളും പൊങ്ങിനിൽക്കുക എന്നിവയെല്ലാം സ്കോളിയോസിസിന്‍റെ ലക്ഷണങ്ങളാണ്.

നിരവധി സങ്കീർണതകൾ നിറഞ്ഞ ഈ ശസ്ത്രക്രിയയിൽ ആശുപത്രിയിലെ പൾമണോളജി, കാർഡിയോളജി ഡിപ്പാർട്ട്മെന്‍റുകളുടെ സഹകരണവും തേടി. നട്ടെല്ലിന് സംഭവിച്ചിരിക്കുന്ന വളവുമൂലം ശ്വാസകോശത്തിനും ഹൃദയത്തിന്‍റെ പ്രവർത്തനത്തെയും ഏതെങ്കിലും തരത്തിൽ ബാധിച്ചിരുന്നോ എന്നറിയാൻ ആശുപത്രിയിലെ പൾമണോളജി വിഭാഗത്തിലെയും കാർഡിയോളജി വിഭാഗത്തിലെയും ഡോക്ടർമാരുടെ വിദഗ്ധ മേൽനോട്ടം ആവശ്യമായിരുന്നു. നട്ടെല്ലിന് 40 ഡിഗ്രിയിൽ അധികം വളവുള്ള സാഹചര്യത്തിലാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.


നട്ടെല്ലിന്‍റെ കശേരുക്കൾ സ്ക്രൂകളും ദണ്ഡുകളും ഉപയോഗിച്ച് നേരെയാക്കുന്നതാണ് ഇത്തരം ശസ്ത്രക്രിയകൾ. നട്ടെല്ലിന്‍റെ ഇരുവശങ്ങളിലും സ്ക്രൂകളുടെ സഹായത്തോടെ ദണ്ഡുകൾ ഘടിപ്പിച്ചു.

ഇവ നട്ടെല്ലിനോട് കൂടിച്ചേരാനായി ബോണ്‍ഗ്രാഫ്ട് ഉപയോഗിക്കുന്ന അതിസങ്കീർണമായ ശസ്ത്രക്രിയക്ക് ഓർത്തോപീഡിക് വിഭാഗത്തിലെ സീനിയർ കണ്‍സൾട്ടന്‍റ് ഡോ. ഒ.ടി. ജോർജ് നേതൃത്വം നൽകി. ഡോ. സാം സ്കറിയ, ഡോ. സുജിത് തന്പി, ഡോ. പോൾ ബാബു എന്നിവരോടൊപ്പം അനസ്തേഷ്യവിഭാഗം കണ്‍സൾട്ടന്‍റ്മാരായ ഡോ. സേവ്യർ ജോണ്‍, ഡോ. ശിവാനി ബക്ഷി എന്നിവരുടെ സഹായത്തോടെയാണ് ആറുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ശസ്ത്രക്രിയയ്ക്കുശേഷം സാധാരണ നിലയിൽ നിവർന്നു നിൽക്കുവാൻ സാധിച്ച കുട്ടിക്ക് നട്ടെല്ല് നിവർന്നതോടുകൂടി ഉയരം കൂടുകയും ചെയ്തു. വിവിധ ചികിത്സാ വിഭാഗങ്ങളുടെ കൂട്ടായ ശ്രമഫലമാണ് ഈ ശസ്ത്രക്രിയ വിജയകരമാക്കാൻ സാധിച്ചതെന്നു മാർസ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.