നീറ്റ് യുജി പ്രവേശന ഷെഡ്യൂളിനായി നീളുന്ന കാത്തിരിപ്പ്
Sunday, November 28, 2021 12:45 AM IST
തിരുവനന്തപുരം: മെഡിക്കൽ ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന (നീറ്റ് യു ജി ) ഷെഡ്യൂളിനായുള്ള കാത്തിരിപ്പിൽ വിദ്യാർഥികൾ. എം ബിബിഎസ്, ബിഡിഎസ് ഉൾപ്പെടെയുള്ളവയുടെ പ്രവേശന ഷെഡ്യൂൾ നാഷണൽ മെഡിക്കൽ കമ്മീഷൻ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്കുന്നവരുടെ കുടുംബ വാർഷിക വരുമാന പരിധി സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നിലനില്ക്കുന്നുണ്ട്.

നീറ്റ് പിജി പ്രവേശനവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയിൽ കേസ്. ഇഡബ്ല്യു എസ് വരുമാന പരിധി പുതുക്കി നിശ്ചയിക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുമുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാൽ ബിരുദ കോഴ്സുകൾക്കും ഈ മാനദണ്ഡം ബാധകമാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ സുപ്രീം കോടതി വിധി കൂടി പരിഗണിച്ചാകും പ്രവേശന ഷെഡ്യൂൾ ഉൾപ്പെടെ ഉള്ളവ തയാറാക്കുക. സംസ്ഥാനത്ത് മെഡിക്കൽ അനുബന്ധ പട്ടിക ഇന്നലെ പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകുന്നേരം പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.