ധനസഹായമില്ല: ഗുരുതര വീഴ്ചയെന്ന് കെ. സുധാകരൻ
ധനസഹായമില്ല: ഗുരുതര  വീഴ്ചയെന്ന് കെ. സുധാകരൻ
Friday, October 22, 2021 12:44 AM IST
തിരുവനന്തപുരം: പ്രകൃതിദുരന്തം മൂലം സർവതും നഷ്ടപ്പെട്ട് പെരുവഴിയിലും ദുരിതാശ്വാസ ക്യാന്പിലും കഴിയുന്ന ആയിരക്കണക്കിന് പാവങ്ങൾക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്കുന്നതിൽ പിണറായി സർക്കാർ കുറ്റകരമായ വീഴ്ച വരുത്തിയെന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ദുരിതാശ്വാസ സഹായത്തിന് വർഷങ്ങളായി കാത്തിരിക്കുന്നവരുടെ ദയനീയാവസ്ഥ സർക്കാരിന്‍റെ കണ്ണുതുറപ്പിക്കണം. ഇത്തവണയെങ്കിലും പ്രളയബാധിതർക്ക് സമയബന്ധിതമായി സഹായം എത്തിക്കാൻ സർക്കാർ തയാറാകണം.

2018 മഹാപ്രളയത്തിലെ ദുരിതാശ്വാസസഹായം ഇതുവരെ എല്ലാവർക്കും ലഭ്യമായിട്ടില്ലെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ 66 പേർ മരിച്ച പെട്ടിമുടിയിലെ 20 ഓളം കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സഹായം ഏറെ വൈകിയാണ് ലഭിച്ചത്. സാങ്കേതിക തടസം ചൂണ്ടിക്കാട്ടിയാണ് (അനന്തരാവകാശ സർട്ടിഫിക്കറ്റ്) മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം തടഞ്ഞത്.


59 പേർ മരിച്ച കവളപ്പാറയിലും 12 പേർ മരിച്ച പുത്തുമലയിലും ഇതുവരെ പുനരധിവാസം പൂർത്തിയാക്കിയില്ല. കവളപ്പാറ ദുരന്തത്തിലെ 32 കുടുംബങ്ങൾക്ക് രണ്ടു വർഷം ദുരിതാശ്വാസ ക്യാംപിൽ കഴിയേണ്ടി വന്നു.പ്രളയ ദുരിതാശ്വാസ ധനസഹായ ഫണ്ടിന്‍റെയും റീ ബിൽഡ് കേരളയുടെയും പേരിൽ ശതകോടികൾ പിരിച്ചെടുത്തിട്ടാണ് സർക്കാർ ധനസഹായത്തിനായി ദുരിതബാധിതർക്ക് നെട്ടോട്ടമോടേണ്ടി വന്നത്.

പ്രളയത്തിനു ശേഷം നെതർലൻഡ്സിൽപ്പോയി നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ പലതും പഠിച്ചെന്നും അവ ഉടൻ കേരളത്തിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുവരെ ഒന്നും നടപ്പാക്കിയില്ല. അതൊരു വിനോദ സഞ്ചാര യാത്രയായിരുന്നോയെന്നും സുധാകരൻ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.