2019ലെ പ്രളയം: അക്കൗണ്ടിലെത്തിയ അധികതുക തിരിച്ചുപിടിക്കാൻ നിർദേശം
2019ലെ പ്രളയം: അക്കൗണ്ടിലെത്തിയ  അധികതുക തിരിച്ചുപിടിക്കാൻ നിർദേശം
Tuesday, October 19, 2021 1:06 AM IST
കണ്ണൂർ: 2019ലെ പ്രളയത്തത്തുടർന്ന് സർക്കാർ നൽകിയ ദുരിതാശ്വാസ സഹായ ഫണ്ട് വിതരണത്തിലെ ജാഗ്രതക്കുറവ് മൂലം മുപ്പതിനായിരത്തോളം പേർക്ക് ഒന്നിൽകൂടുതൽ തവണ സഹായം ലഭിച്ചതായി കണ്ടെത്തൽ.

പിഴവ് ശ്രദ്ധയിൽപ്പെട്ടതോടെ പണം തിരിച്ചുപിടിക്കാൻ റവന്യു വകുപ്പ് നടപടി ആരംഭിച്ചു. പണം തിരിച്ചുപിടിക്കേണ്ടവരുടെ പട്ടിക ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽനിന്ന് അയച്ചുകഴിഞ്ഞു. പണം കൈപ്പറ്റിയവരെ ഫോണിലൂടെയും മറ്റും വിവരമറിയിച്ച് അധികമായി സ്വീകരിച്ച പണം തിരിച്ചടയ്ക്കണമന്ന് നിർദേശം നൽകിവരികയാണ്.

വീടുകളിൽ വെള്ളം കയറിയവരുൾപ്പെടെയുള്ളവർക്ക് 10,000 രൂപ വീതമായിരുന്നു സർക്കാർ അനുവദിച്ചത്. എന്നാൽ, ഈ തുക ഒരിക്കൽ നൽകിയവർക്കുതന്നെ തൊട്ടടുത്ത ദിവസങ്ങളിലും ആഴ്ചകളുടെ വ്യത്യാസത്തിലും വീണ്ടും നൽകിയതായാണ് കണ്ടെത്തൽ. അതത് ജില്ലകളിലെ ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം പ്രളയത്തിനിരയായവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു ട്രഷറിയിൽനിന്നു പണം കൈമാറിയത്.

ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും കംപ്യൂട്ടറിന്‍റെ സാങ്കേതിക തകരാറുമാണ് ഒരാൾക്കുതന്നെ ഒന്നിൽ കൂടുതൽ തവണ പണം നൽകുന്നതിനിടയാക്കിയതെന്നാണ് വിലയിരുത്തൽ. അതേസമയം, അർഹരായ പലരും സാന്പത്തികസഹായ പട്ടികയിൽനിന്ന് പുറത്തായതായും ആക്ഷേപമുണ്ട്.

പണം തിരിച്ചുവാങ്ങുന്നതിന് വില്ലേജ് ഓഫീസുകളിൽ താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. സർക്കാർ ട്രഷറികളിൽ പണം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാണ് വില്ലേജ് ഓഫീസുകളിൽ പണം സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് റവന്യു വിഭാഗം ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.


പണം തിരിച്ചടയ്ക്കുന്പോൾ പണം സ്വീകരിച്ചതിന് വില്ലേജ് ഓഫീസിന്‍റെ സീലോടുകൂടിയ രസീതും നൽകും. അനർഹമായി പണം കൈപ്പറ്റിയിട്ടും തിരിച്ചടയ്ക്കാത്തവർക്ക് അടുത്ത ഘട്ടത്തിൽ നോട്ടീസ് അയയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

അതേസമയം, തങ്ങളുടേതല്ലാത്ത തെറ്റിന്‍റെ പേരിൽ ബാങ്ക് മുഖേന ലഭിച്ച പണം ഇപ്പോൾ പെട്ടെന്ന് തിരിച്ചടയ്ക്കണമെന്ന നിർദേശം സാധാരണക്കാരെ ആശങ്കയിലാക്കുന്നുണ്ട്.

രണ്ടുതവണ പ്രളയ ദുരിതാശ്വാസം ലഭിച്ചവരിൽ ചിലർ അപ്പോൾത്തന്നെ ഇക്കാര്യം പഞ്ചായത്തധികൃതരെ അറിയിച്ചിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ചില ജനപ്രതിനിധികൾ സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും സഹായമാണ് എന്നനിലയിൽ ഇതിനെ വ്യാഖ്യാനിച്ചിരുന്നതായും പറയപ്പെടുന്നു.

ഒറ്റത്തവണയായി പണം തിരിച്ചടയ്ക്കണമെന്ന നിർദേശം മാറ്റി ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

നിശാന്ത് ഘോഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.