പൂവഞ്ചിയിൽ ഉരുൾ എടുത്തത് ഏഴു വീടുകൾ
പൂവഞ്ചിയിൽ ഉരുൾ  എടുത്തത് ഏഴു വീടുകൾ
Monday, October 18, 2021 12:04 AM IST
കൊക്കയാർ : ശനിയാഴ്ച്ച വൈകുന്നേരം ഏഴോടെയാണ് പൂവഞ്ചിയിൽ അപകടമുണ്ട ായത്. വലിയ ശബ്ദത്തോടെയുണ്ട ായ ഉരുൾപൊട്ടലിൽ ഏഴു വീടുകൾ ഒഴുകിപ്പോയി. അൻപതടി വീതിയിൽ അര കിലോമീറ്ററോളം സ്ഥലമാണ് ഒലിച്ചുപോയത്. കല്ലും മണ്ണും വീടിന്‍റെ അവശിഷ്ടങ്ങളും മണിമലയാറിലേക്കാണ് പതിച്ചത്. ഏഴു പേരെയാണ് കാണാതായത്.

പ്രതികൂല കാലാവസ്ഥയിൽ പ്രദേശത്തേക്ക് എത്തിപ്പെടാൻ വൈകിയെങ്കിലും റവന്യു, അഗ്നി രക്ഷാ സേന, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെ ത്താൻ കഴിഞ്ഞിരുന്നില്ല.

ഞെട്ടൽ വിട്ടുമാറാതെ 13 കാരൻ

അച്ഛൻ മലവെള്ളത്തോടൊപ്പം മണിമലയാറ്റിലേക്കു വീഴുന്നതു കണ്ട 13 കാരന്‍റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല.

പൂവഞ്ചിയിൽ ശനിയാഴ്ച രാത്രിയൽ ഉരുൾ കൊണ്ട ുപോയ ഏഴുവീടുകളിൽ ഒന്നായ ചിറയിൽ ഷാജിയുടെ വീട്ടിൽ ഷാജിയും മകൻ 13 കാരൻ ജോസഫും മാത്രമാണ് ഉണ്ടായിരുന്നത്.
പുരയിടത്തിന്‍റെ മുകൾ ഭാഗത്തുനിന്നും ഉരുൾപൊട്ടി വരുന്നതു കണ്ട് ജോസഫ് ഓടിമാറിയപ്പോഴേയ്ക്കും ഷാജിയെ വെള്ളം മണിമലയാറ്റിലേക്കു വലിച്ചെറിഞ്ഞു. ഉരുളിനൊപ്പം പിതാവും മണിമലയാറ്റിലേക്കു വീഴുന്ന ദൃശ്യം കണ്ണിൽനിന്നും മായാതെ പകച്ചു നിൽക്കുകയാണ് ഇപ്പോഴും ഈ 13 കാരൻ.


ഷാജിയുടെ മൂത്ത മക്കളായ ജെറിനും ജെസ്റ്റിനും സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. ഷാജിയുടെ ഭാര്യ ആനി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി സ്ഥലത്തായിരുന്നു.

വിശ്രമമില്ലാതെ നാട്ടുകാർ

കൊക്കയാർ : പൂവഞ്ചിയിൽ ശനിയാഴ്ച്ച വൈകുന്നേരം ഉണ്ടായ ഉരുൾപൊട്ടലിൽ ആളുകളെ കാണാതായ വിവിരം പുറത്തു വന്ന സമയം മുതൽ വിശ്രമമില്ലാതെയുള്ള രക്ഷാപ്രവർത്തനമാണ് നാട്ടുകാർ നടത്തുന്നത്. ഒലിച്ചുപോയ വീടുകളിൽ നിന്നു രക്ഷപ്പെട്ടവരെ അടുത്തുള്ള വീടുകളിലും പിന്നിട് ക്യാന്പുകളിലേക്കും മാറ്റി.

തുടർന്നാണ് അഗ്നിരക്ഷാ സേനയും പോലീസും റവന്യു വകുപ്പും സ്ഥലത്തെത്തിയത്. ഇവർക്കൊപ്പം കാണാതായവരെ കണ്ടെ ത്താനും നാട്ടുകാർ ഒരു മനസോടെ പ്രയത്നിച്ചു. സമീപ പ്രദേശത്തുനിന്നും യുവാക്കൾ ഉൾപ്പെടെയുള്ള സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.

ഞായറാഴ്ച്ച രാവിലെ മുതൽ ദുരന്തനിവാരണ സേനയും വിവിധ സ്ഥലങ്ങളിൽ നിന്നു സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.