പാലാ ബിഷപ്പിനെ സന്ദർശിച്ച് ജോസ് കെ. മാണി, സുരേഷ് ഗോപി, അനൂപ് ജേക്കബ്
പാലാ ബിഷപ്പിനെ സന്ദർശിച്ച്  ജോസ് കെ. മാണി, സുരേഷ് ഗോപി,  അനൂപ് ജേക്കബ്
Friday, September 17, 2021 1:54 AM IST
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കേരള കോണ്‍ഗ്രസ്-എം നിലപാട് അറിയിച്ചതായി ജോസ് കെ. മാണി. സാമൂഹ്യതിൻമയ്ക്കെതിരേയുള്ള ആഹ്വാനമാണ് പാലാ ബിഷപ് പ്രസംഗത്തിൽ നടത്തിയത്. സഭയുമായി ബന്ധപ്പെട്ട കുടുംബങ്ങൾ ജാഗ്രത പുലർത്തണമെന്ന് സമുദായത്തിനു നല്കിയ അവബോധവും സാമൂഹ്യജാഗ്രതയുമാണെന്നും ജോസ് കെ. മാണി പറഞ്ഞു.

സുരേഷ് ഗോപി എംപിയും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. വിവാദമായ നാർകോട്ടിക് ജിഹാദ് വിഷയത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ അറിയിക്കുന്നതിനുവേണ്ടിയായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം.

ഇന്നലെ രാവിലെ ഒന്പതോടെ ബിഷപ്സ് ഹൗസിലെത്തിയ സുരേഷ് ഗോപി അരമണിക്കൂറിലേറെ നേരം ബിഷപ്പുമായി ചർച്ച നടത്തി. മാർ ജോസഫ് കല്ലറങ്ങാട്ട് ഒരു വർഗീയ പരാമർശവും നടത്തിയിട്ടില്ലെന്നു സന്ദർശനത്തിനുശേഷം സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു.

സാമൂഹിക വിഷയങ്ങളാണു തങ്ങൾ ചർച്ച ചെയ്തതെന്നും എംപി എന്ന നിലയ്ക്കു സൗഹൃദ സന്ദർശനമാണ് നടത്തിയതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

പിറവം എംഎൽഎയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബ് ഇന്നലെ പാലാ ബിഷപ്‌സ്‌ ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.