കൊടകര കുഴല്‍പ്പണക്കേസ്; അന്വേഷണം തീർന്നില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊടകര കുഴല്‍പ്പണക്കേസ്;   അന്വേഷണം തീർന്നില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Tuesday, August 3, 2021 12:43 AM IST
കൊച്ചി: കൊടകരയില്‍ കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

പ്രതികളായ സുജീഷ്, ദീപ്തി, അഭിയെന്ന അഭിജിത്ത്, അരീഷ്, അബ്ദുള്‍ ഷാഹിദ് എന്നിവർ നല്‍കിയ ജാമ്യഹര്‍ജിയിലാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റീസ് കെ. ഹരിപാല്‍ ഹര്‍ജികള്‍ ഇന്നു പരിഗണിക്കാന്‍ മാറ്റി. കുറ്റപത്രം നല്‍കിയ കേസില്‍ ജാമ്യം നല്‍കാന്‍ എന്താണു തടസമെന്നു ഹര്‍ജി പരിഗണിക്കവേ സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഈ കേസിലെ പത്തു പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.