ചാരക്കേസ്: അന്വേഷണം അട്ടിമറിക്കാൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി കൈമാറിയെന്ന് ആരോപണം
ചാരക്കേസ്: അന്വേഷണം അട്ടിമറിക്കാൻ സിബിഐ ഉദ്യോഗസ്ഥർക്ക്  ഭൂമി കൈമാറിയെന്ന് ആരോപണം
Sunday, July 25, 2021 1:25 AM IST
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച സിബിഐ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് നന്പി നാരായണൻ ഏക്കർ കണക്കിനു ഭൂമി കൈമാറിയതായി പറയപ്പെടുന്ന രേഖകൾ കോടതിയിൽ. നന്പി നാരായണന്‍റെയും മകൻ ശങ്കര കുമാറിന്‍റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച സിബിഐ ഡിഐജി രാജേന്ദ്രനാഥ് കൗൾ ഉൾപ്പെടെയുള്ളവർക്കു കൈമാറിയെന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.

ചാരക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം മേധാവി മുൻ ഡിജിപി സിബി മാത്യൂസ്, മുൻ എസ്പിമാരായ എസ്. വിജയൻ, തന്പി എസ്. ദുർഗാദത്ത് എന്നിവരാണ് തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ നങ്കുനേരിയിലുള്ള നന്പി നാരായണന്‍റെ ഭൂമി സിബിഐ ഉദ്യോഗസ്ഥർക്കു കൈമാറിയതായുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചത്.

സിബി മാത്യൂസ് ജില്ലാ കോടതിയിലും എസ്. വിജയനും തന്പി എസ്. ദുർഗാദത്തും കേരള ഹൈക്കോടതിയിൽ ജാമ്യാപേക്ഷയോടൊപ്പവുമാണ് രേഖകൾ സമർപ്പിച്ചിട്ടുള്ളത്. നന്പി നാരായണന്‍റെ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എസ്. വിജയൻ സമർപ്പിച്ച ഹർജിയിൽ കോടതി ചൊവ്വാഴ്ച വിധി പറയാനിരിക്കെയാണ് ചാരക്കേസിലെ പുതുതായി പുറത്തു വന്ന വിവരങ്ങൾ ചർച്ചയാകുന്നത്. ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിക്കാനും കേസിൽ നിന്നു രക്ഷപ്പെടാനുമാണ് സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥർക്കും കേന്ദ്ര ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥർക്കും നന്പി നാരായണൻ ഭൂമി കൈമാറിയതെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.


1994 ഡിസംബറിൽ ചാരക്കേസ് സിബിഐക്ക് കൈമാറിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഹരിവത്സന്‍റെ സഹോദരീ ഭർത്താവിനും മൂത്ത സഹോദരിക്കുമായി 22.9 ഏക്കർ ഭൂമി കൈമാറിയതായുള്ള രേഖകളും ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.