പുതിയ വന നിയമം കൊണ്ടുവരും: മന്ത്രി എ.കെ.ശശീന്ദ്രൻ
പുതിയ വന നിയമം കൊണ്ടുവരും: മന്ത്രി എ.കെ.ശശീന്ദ്രൻ
Saturday, July 24, 2021 2:10 AM IST
തിരുവനന്തപുരം: കർഷകരുടെ താത്പര്യംകൂടി സംരക്ഷിച്ച് വനസംരക്ഷണത്തിന് പുതിയ നിയമ നിർമാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. മുഹമ്മദ് മുഹ്സിന്‍റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിലവിലെ വനംനിയമത്തിൽ ഭൂമിയുടെ ഉടമസ്ഥനും മരംമുറിച്ചവരും ഒരു പോലെ കുറ്റക്കാരാണ്. അതിനാലാണ് ആദിവാസികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തതെന്നും മന്ത്രി പറഞ്ഞു.

രണ്ടു കേസ് ഒഴികെ ബാക്കി മരം മുറിച്ചത് പട്ടയ ഭൂമിയിൽ നിന്ന്: വനം മന്ത്രി

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 49 കേസുകളിൽ 47 എണ്ണത്തിലും മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്നാണെന്ന് വ്യക്തമായതായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.


ബാക്കിയുള്ള രണ്ട് കേസുകളിൽ അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത തടികളുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വനഭൂമിയിൽ നിന്നു മുറിച്ചതാകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത എതിർസത്യവാങ്മൂലത്തിൽ പറഞ്ഞത്.

14 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇനിയും നഷ്ടം തിട്ടപ്പെടുത്താനുണ്ട്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് വരുന്നതോടെ കൂടുതൽ കണക്കുകൾ പറയാനാകുമെന്നും മന്ത്രി പറഞ്ഞു.

സജീവ് ജോസഫ്, പി.ടി.തോമസ്, പി.സി.വിഷ്ണുനാഥ്, അൻവർസാദത്ത് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.