ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകൾ വഴി വിറ്റഴിക്കുന്നതു വ്യാപകം
ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകൾ വഴി വിറ്റഴിക്കുന്നതു വ്യാപകം
Saturday, July 24, 2021 12:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോർ വഴി ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിറ്റഴിക്കാൻ ശ്രമിക്കുന്നതായി വിജിലൻസിന്‍റെ കണ്ടെത്തൽ.

മരുന്നുകന്പനികൾ ഉദ്യോഗസ്ഥ·ാരെ സ്വാധീനിച്ചാണ് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിറ്റഴിക്കാൻ ശ്രമം നടത്തുന്നത്. ഡ്രഗ്സ് ഇൻസ്പെക്ടർമാർ മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന നടത്തുന്നതിനു പുറമെ പരാതികളുടെയും മറ്റ് രഹസ്യ വിവരങ്ങളുടേയും അടിസ്ഥാനത്തിൽ മെഡിക്കൽ സ്റ്റോറിൽ നിന്നും ശേഖരിക്കുന്ന സാന്പിളുകൾ മരുന്ന്പരിശോധനാ ലാബുകളിൽ പരിശോധിക്കുന്പോൾ ഗുണനിലവാരം കുറഞ്ഞതാണെങ്കിൽ പ്രസ്തുത മരുന്നു കന്പനിക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് നിയമം. എന്നാൽ സംസ്ഥാനത്തെ ചില ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഇത്തരം മരുന്നു കന്പനികൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കാതിരിക്കുന്നതായും ചെറിയ ശിക്ഷാനടപടികൾ മാത്രം സ്വീകരിക്കുന്നതായും വിജിലൻസിന്‍റെ പരിശോധനയിൽ കണ്ടെത്തി. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡ്രഗ്സ് ക്വാളിറ്റി മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

രാവിലെ 11 മുതൽ തിരുവനന്തപുരം ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലും, ജില്ലകളിൽ പ്രവർത്തിക്കുന്ന ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിലും തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നവിടങ്ങളിൽ മരുന്നുരിശോധനാ ലാബുകളിലുമാണ് ഒരേസമയം മിന്നൽ പരിശോധന നടത്തിയത്.

തിരുവനന്തപുരം മരുന്നുപരിശോധനാ ലാബിൽ 2017-ൽ 91 സാന്പിളുകളും 2018-ൽ 75 സാന്പിളുകളും, 2019-ൽ 74 സാന്പിളുകളും, 2020-ൽ 54 സാന്പിളുകളും, 2021-ൽ ഇതുവരെ 39 സാന്പിളുകളും ഗുണനിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ലാബിൽ 2020-21 ൽ 114 സാന്പിളുകളാണ് ഗുണനിലവാരം കുറഞ്ഞവയായി കണ്ടെത്തിയത്.


കോട്ടയം ജില്ലയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ കന്പനികൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഒരു വർഷത്തോളം കാലതാമസം വരുന്നതായി കണ്ടെത്തി. മലപ്പുറം ജില്ലയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിറ്റഴിച്ച കന്പനികൾക്കെതിരേ പ്രോസിക്യൂഷൻ നടപടികൾക്ക് സാധ്യത ഉണ്ടായിട്ടും നടപടി സ്വീകരിച്ചു കാണുന്നില്ലെന്നും ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ മാർക്കറ്റിൽനിന്നു പിൻവലിക്കുന്നതിന് കാലതാമസം വരുന്നതായും അതിനോടകം അവയിൽ പലതും വിറ്റുപോകുന്നതായും കണ്ടെത്തി.

കണ്ണൂർ അസിസ്റ്റന്‍റ് ഡ്രഗ്സ് കണ്‍ട്രോളറുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിറ്റഴിച്ച കന്പനികൾക്കെതിരേ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കുറ്റക്കാർക്കെതിരേ ചെറിയ ശിക്ഷാനടപടികൾ മാത്രം സ്വീകരിക്കുന്നതായും വിജിലൻസ് കണ്ടെത്തി.

വയനാട് ജില്ലയിൽനിന്നും 2015 മുതൽ 2021 വരെ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിറ്റഴിച്ച കന്പനികൾക്കെതിരേ നടപടികൾ ആവശ്യപ്പെട്ടു കൊണ്ട് അയച്ച ഫയലുകളിൽ ചിലതിൽ നടപടികൾ സ്വീകരിച്ചിട്ടില്ലായെന്നും വിജിലൻസ് കണ്ടെത്തി. ഓരോ ജില്ലയിലും ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തിയ മരുന്നുകൾക്കെതിരെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ സ്വീകരിച്ച നടപടികളെപ്പറ്റി വരും ദിവസങ്ങളിൽ വിശദമായി പരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.