ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും; കോണ്‍ഗ്രസിന് അയല്‍ക്കൂട്ട കമ്മിറ്റി
ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും; കോണ്‍ഗ്രസിന്   അയല്‍ക്കൂട്ട കമ്മിറ്റി
Thursday, June 24, 2021 1:37 AM IST
തിരുവനന്തപുരം: താഴേത്തട്ടിലുള്ള ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി കോണ്‍ഗ്രസ് അയല്‍ക്കൂട്ട കമ്മിറ്റികള്‍ രൂപീകരിക്കുന്നു. 30 മുതല്‍ 50 വരെ വീടുകള്‍ ഉള്‍ക്കൊള്ളിച്ചാവും ഇത്തരത്തിലുള്ള അയല്‍ക്കൂട്ട കമ്മിറ്റികള്‍ രൂപീകരിക്കുന്നതെന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജില്ലാ കമ്മിറ്റി, നിയോജകമണ്ഡലം കമ്മിറ്റി, മണ്ഡലം കമ്മിറ്റി, വാര്‍ഡ് കമ്മിറ്റി, ബൂത്ത് കമ്മിറ്റി, അയല്‍ക്കൂട്ട കമ്മിറ്റി എന്ന നിലയിലായിരിക്കും പുതിയ സംഘടനാ രീതി. നിയോജകമണ്ഡലം കമ്മിറ്റി, അയല്‍ക്കൂട്ട കമ്മിറ്റി എന്നിവ പുതുതായി രൂപം കൊടുത്തവയാണ്. സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണിയാണു നല്ലതെന്നു രാഷ്‌ട്രീയകാര്യസമിതിയില്‍ ഏകാഭിപ്രായം ഉയര്‍ന്നതായി സുധാകരന്‍ പറഞ്ഞു. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ 51 അംഗ കമ്മിറ്റിയാവും പുതുതായി രൂപീകരിക്കുക. മൂന്നു വര്‍ക്കിംഗ് പ്രസിഡന്‍റ്, മൂന്നു വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുണ്ടാകും. സ്ത്രീകള്‍ക്കും എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കും നിശ്ചിത ശതമാനം സംവരണം ഭാരവാഹിപ്പട്ടികയിലുണ്ടാവും.


നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി വിശകലനം ചെയ്യുന്നതിനായി അഞ്ചു മേഖലാ കമ്മിറ്റികള്‍ രൂപീകരിക്കും. മൂന്നുപേര്‍ അടങ്ങുന്നതാവും ഈ കമ്മിറ്റികൾ.

സംസ്ഥാന തലത്തില്‍ 51 അംഗ ഭാരവാഹികള്‍ പോലെ തന്നെയാവും ജില്ലാ തലത്തിലും ഭാരവാഹികൾ. പത്തനംതിട്ട, കാസര്‍ഗോഡ്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയോജകമണ്ഡലങ്ങള്‍ കുറവായതിനാല്‍ അംഗങ്ങളുടെ എണ്ണം ഇതിലും കുറവായിരിക്കും.

പ്രവര്‍ത്തന മികവ് മാത്രമായിരിക്കും ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. കെപിസിസിയുടെ രാഷ്‌ട്രീയ സ്കൂള്‍ ആരംഭിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഷ്‌ട്രീയ വിദ്യാഭ്യാസം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതികള്‍ ഉണ്ടാക്കുമെന്നും സുധാകരന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.