രാജ്യദ്രോഹകേസ്: ഐഷ സുല്‍ത്താനയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം
രാജ്യദ്രോഹകേസ്: ഐഷ സുല്‍ത്താനയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം
Friday, June 18, 2021 2:19 AM IST
കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു നേരേ കേന്ദ്രസര്‍ക്കാര്‍ ബയോവെപ്പണ്‍ (ജൈവായുധം) പ്രയോഗിച്ചെന്ന വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ നടിയും സംവിധായികയുമായ ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി ഒരാഴ്ചത്തേക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ഇന്നലെ ഐഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായതോടെ വിധി പറയാന്‍ മാറ്റിയാണ് ജസ്റ്റീസ് അശോക് മേനോന്‍റെ ബെഞ്ച് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റിനു ശേഷം ഐഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവന്നാല്‍ അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ വേണമെന്ന ആവശ്യവും സിംഗിള്‍ ബെഞ്ച് അനുവദിച്ചിട്ടുണ്ട്. 20നു വൈകിട്ട് നാലിന് ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഐഷയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ചോദ്യംചെയ്യലിന് ഐഷ സുല്‍ത്താന ഹാജരാകണമെന്നും ഇതിനുശേഷം അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തില്‍ വിടാനും ഇടക്കാല ഉത്തരവില്‍ പറയുന്നു.

ഹര്‍ജി പരിഗണിക്കവെ, ചാനലിലെ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ക്കിടെ സംഭവിച്ചുപോയതാണെന്നും തന്‍റെ പരാമര്‍ശം ഗുരുതരമായ പ്രത്യാഘാതമുണ്ടെക്കുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തിയെന്നും ഹര്‍ജിക്കാരി വാദിച്ചു. കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.


കേസില്‍ കക്ഷി ചേരാനെത്തിയ പരാതിക്കാരില്‍ ഒരാളായ പ്രതീഷ് വിശ്വനാഥന്‍റെ അപേക്ഷ തള്ളിയെങ്കിലും ഹാജരായ അഭിഭാഷകന്‍റെ വാദങ്ങള്‍ കോടതി കേട്ടു. കഴിഞ്ഞ ഏഴിന് ടിവി ചാനല്‍ ചര്‍ച്ചയിലാണ് ഐഷ വിവാദ പരാമര്‍ശം നടത്തിയത്.

പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരേയാണ് തന്‍റെ പരാമര്‍ശമെന്നും കേന്ദ്രസര്‍ക്കാരിനെ നിന്ദിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും വ്യക്തമാക്കി പിന്നീടു ഹര്‍ജിക്കാരി ഫേസ് ബുക്കിലടക്കം പോസ്റ്റിട്ടെങ്കിലും പരാമര്‍ശത്തിനെതിരായ പരാതിയില്‍ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരു ന്നു.

കോവിഡിനെ ജൈവായുധമായി ഉപയോഗിച്ചെന്ന പരാമര്‍ശം കേന്ദ്രസര്‍ക്കാരിനെതിരേ ജനങ്ങളില്‍ വിദ്വേഷം വളര്‍ത്താന്‍ വേണ്ടിയാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍റെ അഭിഭാഷകന്‍ വാദിച്ചു. നടിയും സംവിധായികയുമായ ഹര്‍ജിക്കാരിയുടെ പരാമര്‍ശം ദ്വീപിലെ ഒരു സ്‌കൂള്‍ കുട്ടിയില്‍പോലും വിദ്വേഷമുണ്ടാക്കുന്നതാണ്. പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കും. വിവാദ പരാമര്‍ശത്തെ സര്‍ക്കാരിനെതിരായ വിമര്‍ശനമായി കാണാനാവില്ല. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ലക്ഷദ്വീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.