വി കണ്‍സോൾ വെർച്വൽ കോർട്ടിൽ ഹൈക്കോടതി ആദ്യമായി വാദം കേട്ടു
വി കണ്‍സോൾ വെർച്വൽ കോർട്ടിൽ  ഹൈക്കോടതി ആദ്യമായി വാദം കേട്ടു
Tuesday, June 15, 2021 12:43 AM IST
ആലപ്പുഴ: ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറൻസിംഗ് ആപ്ലിക്കേഷനായ വി കണ്‍സോൾ ഉപയോഗിച്ച് കേരള ഹൈക്കോടതിയിൽ വെർച്വൽ വാദം കേൾക്കൽ ആരംഭിച്ചു. ജസ്റ്റിസ് മുഹമ്മദ് മുസ്താക്കും, ജസ്റ്റീസ് ഡോ. കൗസർ എടപ്പകത്തും ഉൾപ്പെടുന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ആണ് ആദ്യത്തെ സെഷനിൽ പങ്കെടുത്തത്. ജസ്റ്റീസ് മുഹമ്മദ് മുസ്താക്കിന്‍റെ സിംഗിൾ ബഞ്ചും വികണ്‍സോൾ വെർച്വൽ കോർട്ടിലാണ് ഇന്നലെ നടന്നത്.

ഹൈക്കോടതിയുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച് കോടതി നടപടിക്രമങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ് ചെയ്താണ് വി കണ്‍സോൾ വിർച്വൽ കോർട്ട് എന്ന പുതിയ ഉൽപന്നം തയാറാക്കിയതെന്ന് ടെക്ജെൻഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റും സൂമും പോലുള്ള ടൂളുകൾ ആണ് ഹൈക്കോടതി ഇതുവരെ ഉപയോഗിച്ചിരുന്നത്. കോടതി നടപടിക്രമങ്ങളിൽ ഒട്ടേറെ പരിമിതികൾ ഇവയ്ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ തദ്ദേശീയ വീഡിയോ കോണ്‍ഫറൻസിംഗ് ആപ്ലിക്കേഷനായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത വി കണ്‍സോൾ ഉപയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.

വി കണ്‍സോൾ വെർച്വൽ കോർട്ടിൽ ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും അഭിഭാഷകർക്കും കോർട്ട് മാസ്റ്റർമാർക്കും പ്രത്യേക ലോഗിൻ തന്നെയുണ്ട്. ഓരോ കേസ് വിളിക്കുന്പോഴും അതിൽ നേരിട്ട് പങ്കെടുക്കേണ്ട അഭിഭാഷകരെ കോർട്ട് മാസ്റ്റർമാർ അവർക്ക് ലഭ്യമായ പ്രത്യേക ഇന്‍റർഫേസ് ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് ആയി കോടതിയിൽ പ്രവേശിപ്പിക്കുന്ന രീതിയിൽ ആണ് വി കണ്‍സോൾ വെർച്വൽ കോർട്ട് രൂപകല്പന ചെയ്തിട്ടുള്ളത്. മറ്റ് അഭിഭാഷകർക്ക് കേസ് വാദം നടക്കുന്നത് വീക്ഷിക്കാനുള്ള അവസരവുമുണ്ട്. അനുവദിക്കപ്പെട്ട കോടതി നടപടികൾ പൊതുജനങ്ങൾക്കും ആവശ്യമെങ്കിൽ തത്സമയം വീക്ഷിക്കാൻ കഴിയും.


കേസ് നടന്നു കൊണ്ടിരിക്കെ ജഡ്ജിമാർക്ക് സീക്രട്ട് റൂമിൽ പ്രവേശിച്ചു പരസ്പരം ചർച്ച നടത്താനുള്ള അവസരവും വി കണ്‍സോൾ വിർച്വൽ കോർട്ടിലുണ്ട്. അഭിഭാഷകർക്ക് എന്തെങ്കിലും കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തണമെങ്കിൽ അവ ഉന്നയിക്കുവാനും പുതിയ ടൂളിൽ പ്രത്യേകം സൗകര്യമുണ്ട്.

ആദ്യഘട്ടമായി ഒരു കോടതിയിൽ ആണ് ഇന്ന് വി കണ്‍സോൾ വെർച്വൽ കോർട്ട് ഉപയോഗിച്ച് തുടങ്ങിയത്. വെക്കേഷൻ കഴിഞ്ഞു കോടതി പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ കൂടുതൽ വ്യാപകമായി ’വി കണ്‍സോൾ വെർച്വൽ കോർട്ട്’ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് കേരള ഹൈക്കോടതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.