ബേപ്പൂരിന് വന്‍ തിരിച്ചടി
ബേപ്പൂരിന്  വന്‍ തിരിച്ചടി
Monday, June 14, 2021 1:11 AM IST
കോഴിക്കോട്: ബേപ്പൂർ- ലക്ഷദ്വീപ് ചരക്കുനീക്കം പൂർണമായും മംഗളൂരുവിലേക്കു മാറ്റുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ. ഇതിനായി കരാറിലായ ന്യൂ മംഗളൂരു തുറമുഖത്തുനിന്നുള്ള ആദ്യ ബാർജുകൾ സർവീസ് തുടങ്ങി.

ഇതിന്‍റെ ഭാഗമായി ബേപ്പൂരിലെ തുറമുഖ വകുപ്പു ജീവനക്കാരെ മംഗളൂരുവിലേക്കു മാറ്റി നിയമിച്ചിട്ടുണ്ട്. ലക്ഷദ്വീപ് പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പിന്‍റെ നോഡൽ ഓഫീസർമാരുടെ മേൽനോട്ടത്തിലാകും ചരക്കുനീക്കം നടക്കുക.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദമായ ഭരണപരിഷ് കാരങ്ങളിലൊന്നാണിത്. വിമർശനം അവഗണിച്ചാണു ചരക്കുഗതാഗതവുമായി ബന്ധപ്പെട്ട നീക്കങ്ങൾ വേഗത്തിലാക്കുന്നത്. ബേപ്പൂരിൽ വേണ്ടത്ര സൗകര്യമില്ലെന്ന വാദമുയർത്തിയാണ് പതിറ്റാണ്ടുകളായുള്ള വ്യാപാരബന്ധത്തിനു ലക്ഷദ്വീപ് അധികൃതർ വിരാമമിടുന്നത്. അടുത്തഘട്ടമായി ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളും മംഗളൂരു നിന്നു സർവീസ് നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്. നിലവിൽ കൊച്ചിയിൽനിന്നും ബേപ്പൂരിൽനിന്നുമാണ് ലക്ഷദ്വീപിലേക്കു യാത്രാക്കപ്പലുകൾ സർവീസ് നടത്തുന്നത്.


നടപടികളുടെ ഭാഗമായി ബേപ്പൂരിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് പിഡബ്ല്യുഡി ഓഫീസ്, മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫീസ്, കൃഷി വകുപ്പ് ഓഫീസ്, പോർട്ട് ഓഫീസ് തുടങ്ങിയവയും മംഗളൂരുവിലേക്കു മാറ്റിയേക്കും.

ഡീസൽ, പാചകവാതക സിലിണ്ടർ, സിമന്‍റ്, കാലിത്തീറ്റ, ഫർണിച്ചർ തുടങ്ങിയവയായിരുന്നു കാര്യമായി ബേപ്പൂരിൽനിന്നു ലക്ഷദ്വീപിലേക്ക് കയറ്റി അയച്ചിരുന്നത്. ചരക്കുഗതാഗതം മംഗലാപുരത്തേക്കു മാറുന്നതോടെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇരുനൂറോളം കയറ്റിറക്ക് തൊഴിലാളികൾക്കും അനുബന്ധ ജീവനക്കാർക്കും തൊഴിലും നഷ്ടപ്പെടും.

അതേസമയം കൊച്ചി-ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കണ്ടെയ്നർ കപ്പൽ സർവീസ് പുനഃരാരംഭിക്കാനുള്ള നീക്കം സജീവമായി. ഈ മാസം തന്നെ സർവീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഷിപ്പിംഗ് കന്പനി അധികൃതർ.


ബൈജു ബാപ്പുട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.