അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള അലവൻസ് നിലച്ചു
അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള  അലവൻസ് നിലച്ചു
Monday, June 14, 2021 1:11 AM IST
കോട്ടയം: അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള പ്രതിമാസ അലവൻസ് മുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. ഒരു അന്തേവാസിക്ക് ഒരു മാസം സർക്കാർ നിശ്ചയിച്ചിരിക്കുന്ന അലവൻസ് 1100 രൂപയാണ്. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവരാണ് ഇവരേറെയും എന്നിരിക്കെ വലിയ നിരക്കിലുള്ള മരുന്ന് വാങ്ങാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക ഒന്നിനും തികയില്ലെന്ന സാഹചര്യമാണ്.

ക്ഷേമ പെൻഷനുകൾ 1700 രൂപയായി വർധിപ്പിച്ചപ്പോഴും അഗതിമന്ദിരങ്ങളിലെ രോഗികൾക്കുള്ള അലവൻസ് വർധിപ്പിക്കുന്നതിൽ സർക്കാർ കടുത്ത അവഗണന വരുത്തി. മരുന്നിനു പുറമെ വസ്ത്രം, കിടക്ക, സോപ്പ്, എണ്ണ തുടങ്ങി എല്ലാം അവശ്യസാധനങ്ങളും വാങ്ങാനും ഈ തുക മാത്രമാണുള്ളത്. കോവിഡും സാന്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെ മറ്റിടങ്ങളിൽനിന്നുള്ള സഹായങ്ങൾ നിലച്ചിട്ട് ഏറെക്കാലമായി. കോവിഡ് പൊതുനിയന്ത്രങ്ങളിൽ ഇത്തരം സ്ഥാപനങ്ങളിൽ പുറത്തുനിന്നുള്ള സന്ദർശനങ്ങൾക്ക് നിയന്ത്രണം വന്നതും അഗതികളുടെ ജീവിതം പ്രതിസന്ധികളാക്കി. ഓരോ മാസവും സ്ഥാപനത്തിനു സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ സംഘം അഗതി മന്ദിരങ്ങളിലെ അന്തേവാസികളെ പരിശോധിച്ച് മരുന്ന് നൽകണമെന്ന നിയമം ഇപ്പോൾ പാലിക്കപ്പെടുന്നില്ല.


സമുദായങ്ങളും ട്രസ്റ്റുകളും വ്യക്തികളും വലിയ തോതിൽ പണം ചെലവഴിച്ചാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെ സംരക്ഷിച്ചുവരുന്നത്. ഉറ്റവർ ഉപേക്ഷിച്ചവരും വഴിയോരങ്ങളിലും തെരുവകളിലുംനിന്ന് പോലീസ് എത്തിച്ചവരുമാണ് ഇവരേറെയും. ഇത്തരം അനാഥരുടെ സംരക്ഷണചുമതല സർക്കാരിനായിരിക്കെയാണ് വിവിധ മത ചാരിറ്റി സംരഭങ്ങൾ ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

ഇവർക്കുള്ള മരുന്നും തുടർ പരിശോധനകളും വീഴ്ചയില്ലാതെ നിർവഹിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടായിരിക്കെ ആരോഗ്യവകുപ്പ് കടുത്ത അവഗണനയാണ് ഇക്കാര്യത്തിൽ പുലർത്തുന്നത്.

ഗുരുതര രോഗികളെ ആംബുലൻസുകളിൽ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകുന്ന സാഹചര്യത്തിൽ പോലും സർക്കാരിൽനിന്ന് സഹായങ്ങൾ ലഭിക്കില്ല. ഓരോ അന്തേവാസിക്കും സർക്കാർ നിശ്ചയിച്ച റേഷൻ അരിയും ഗോതന്പും ലഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.