ബ്ലൂ ഇക്കോണമി, പോർട്ട്, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്: സെമിനാർ നടത്തി
തിരുവനന്തപുരം: വേൾഡ് മലയാളി കൗണ്‍സിൽ ബ്ലൂ ഇക്കണോമി ആൻഡ് മാരി ടൈം റെവലൂഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലൂ ഇക്കോണമി, പോർട്ട്, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് വിഷയങ്ങളെ ആസ്പദമാക്കി അന്താരാഷ്ട്ര നിലവാരമുള്ള സും സെമിനാർ നടത്തി. വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്റ് ടി.പി. വിജയൻ സ്വാഗതം പറഞ്ഞു. ഗ്ലോബൽ ചെയർമാനും പ്രമുഖ വ്യവസായിയുമായ ജോണി കുരുവിള വെബിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഡബ്ല്യുഎംസി ഗ്ലോബൽ അഡ്വൈസറും അന്താരാഷ്ട്ര മാധ്യമ പ്രവർത്തകനുമായ ഐസക് ജോണ്‍ പട്ടാണിപ്പറന്പിൽ, മുൻ ഗ്ലോബൽ ചെയർമാൻ ഡോ.എ.വി. അനൂപ്, ഇന്ത്യൻ മറൈൻ ഡിസൈൻ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ആന്റണി പ്രിൻസ് എന്നിവർ ആശംസകൾ അറിയിച്ചു.
മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ,"ബ്ലൂ ഇക്കണോമി’ എന്ന വിഷയത്തിൽ ആമുഖ പ്രസംഗം നടത്തി. തുടർന്ന് വേൾഡ് മലയാളി കൗണ്‍സിൽ ബ്ലൂ ഇക്കണോമി ആൻഡ് മാരി ടൈം റെവല്യൂഷൻ ഫോറം ചെയർമാനും മാരി ടൈം മാനേജ്മെന്റ് വിദഗ്ധനുമായ നാണു വിശ്വനാഥൻ ബ്ലൂ ഇക്കോണമി ആൻഡ് മാരി ടൈം സെക്ടറിന്റെ സാധ്യതകളും അവസരങ്ങളും വിശദമായി അവതരിപ്പിച്ചു.
തുടർന്ന് അതിഥികളായ രാജേഷ് ജാ (അദാനി വിഴിഞ്ഞം പ്രൈ. ലി. എംഡി ആൻഡ് സിഇഒ), മുഹമ്മദ് യൂസഫ് (കൊച്ചിൻ കസ്റ്റംസ് കളക്ടർ), ടി.പി.സലിം കുമാർ (കേരള മാരിടൈം ബോർഡ് സിഇഒ), വി.കെ. വർഗീസ് (ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിഴിഞ്ഞം കമൻഡാന്റ്), മാത്യു ജോർജ് (ഇൻലാൻഡ് വാട്ടർ വെയ്സ് അഥോറിറ്റി ഡയറക്ടർ ഗവ.ഓഫ് ഇന്ത്യ), ഡോ. കെ. ബിനുമോൾ (കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അസി. പ്രഫസർ), ഷാജി ബേബി ജോണ്‍ (ബിസിനസ് ആൻഡ് കൊമേഴ്സ് ഫോറംചെയർമാൻ), എസ്.എൻ. രഘുചന്ദ്രൻ നായർ (പ്രസിഡന്റ് തിരുവനന്തപുരം ചേന്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി), സന്തോഷ് കുമാർ കേടേത്ത് (ജനറൽ സെക്രട്ടറി ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജൺ), സുനിൽ ഗംഗാധരൻ (ബിസിനസ് ഡെവലപ്മെന്റ് മാനേജർ, പോർട്ട് ആൻഡ് കസ്റ്റംസ് അഥോറിറ്റി, ഷാർജ), ക്യാപ്റ്റൻ രഞ്ജിത് എൻ. പിള്ള (പൈലറ്റ് -പോർട്ട് ആൻഡ് കസ്റ്റംസ് അഥോറിറ്റി ഷാജർജ), സുധീർ കെ. നായർ (വൈസ് ചെയർമാൻ നാവിയോ ഷിപ്പിംഗ് എൽഎൽസി, യുഎഇ), ക്യാപ്റ്റൻ ശാന്തകുമാർ പൈ (നാഷണൽ പെട്രോളിയം കന്പനി, എമിറേറ്റ്സ് യുഎഇ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് ഡിവിഷൻ വൈസ് പ്രസിഡന്റ്), വേണുഗോപാൽ (മാരിടൈം ബിസിനസ് ബുള്ളറ്റിൻ എക്സി. ഡയറക്ടർ), ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ രാജീവ് നായർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.