മനോദൗർബല്യമുള്ള മകന്‍റെ അടിയേറ്റ് വയോധിക മരിച്ചു
മനോദൗർബല്യമുള്ള മകന്‍റെ  അടിയേറ്റ് വയോധിക മരിച്ചു
Sunday, June 13, 2021 12:59 AM IST
വരന്തരപ്പിള്ളി: കച്ചേരിക്കടവിൽ മനോദൗർബല്യമുള്ള മകൻ അമ്മയെ കൊലപ്പെടുത്തി. കച്ചേരിക്കടവ് കിഴക്കൂടൻ പരേതനായ ജോസിന്‍റെ ഭാര്യ മണിയെന്നു വിളിക്കുന്ന എൽസി(75)യാണ് കൊല്ലപ്പെട്ടത്. മകൻ ജോർജിനെ(50) വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെയാണ് എൽസിയെ വീടിനകത്തു മരിച്ചനിലയിൽ കണ്ടത്. തലയിലും കാലിലും വടികൊണ്ട് അടിയേറ്റിട്ടുണ്ട്. സമീപവാസികളായ സ്ത്രീകളാണ് എൽസിയെ മരിച്ചനിലയിൽ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് പോലീസ് വീട്ടിലെത്തിയപ്പോൾ ജോർജ് മുറിയിൽ ഇരിക്കുകയായിരുന്നു. പുറത്തിറങ്ങാൻ പറഞ്ഞ പോലീസിനെ ജോർജ് ആക്രമിക്കാൻ ശ്രമിച്ചു. വരന്തരപ്പിള്ളി സിഐ മാർട്ടിന്‍റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തിയാണ് ഇയാളെ കീഴ്പെടുത്തിയത്.


അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. നിരന്തരം ബഹളം വയ്ക്കുന്ന ആളായതുകൊണ്ട് രാത്രിയിൽ ഒച്ചയുണ്ടായതു സമീപവാസികൾ കാര്യമാക്കിയിരുന്നില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ അക്രമാസക്തനായ ഇയാളെ പിടികൂടാൻ വന്ന വരന്തരപ്പിള്ളി എസ്ഐ തോമസിനെ ജോർജ് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് ഒന്നരമാസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിരുന്നു. പിന്നീട് പുറത്തിറങ്ങിയ ജോർജ് പലതവണ സമീപ വാസികളെ ഉപദ്രവിച്ചതായും പറയുന്നു.

വരന്തരപ്പിള്ളി പോലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മരവടി ഉപയോഗിച്ചുള്ള മർദനത്തിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ഗ്രേസി, റീന എന്നിവരാണ് എൽസിയുടെ മറ്റു മക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.