പൂന്തുറയിൽ ജനിച്ച് തീരദേശത്തിന്‍റെ നായകനായി ആന്‍റണി രാജു
പൂന്തുറയിൽ ജനിച്ച് തീരദേശത്തിന്‍റെ നായകനായി ആന്‍റണി രാജു
Tuesday, May 18, 2021 12:48 AM IST
തിരുവനന്തപുരം: ജീവിതത്തിന്‍റെ പരുക്കൻ പ്രതലത്തിലൂടെ രാഷ്ട്രീയത്തിലെത്തി മന്ത്രിയാകുന്ന പൊതുപ്രവർത്തകനാണ് ആന്‍റണി രാജു. ഏതു പ്രതിസന്ധി ഘട്ടത്തിലും തീരനിവാസികളുടെ അടുത്ത് ഓടിയെത്തുന്ന നേതാവെന്ന വിളിപ്പേരാണ് ആന്‍റണി രാജുവിന്‍റെ പൊതുജീവിതത്തിലെ വലിയ സന്പാദ്യം. തെരഞ്ഞെടുപ്പുകളിൽ തോറ്റപ്പോഴും മണ്ഡലത്തിൽ സജീവമായി തുടരുകയും അവശ്യഘട്ടങ്ങളിലെല്ലാം ജനങ്ങളെ മാറോടു ചേർത്തു നിർത്തുകയും ചെയതിന്‍റെ അഗീകാരമാണിപ്പോൾ കൈവന്നിരിക്കുന്നത്.

1991-ലാണ് തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്നു കേരള കോണ്‍ഗ്രസ്-ജെ സ്ഥാനാർഥിയായി ആന്‍റണി രാജു ആദ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എം.എ.ഹസനോട് അന്നു പരാജയപ്പെട്ടു. എന്നാൽ 96-ലെ തെരഞ്ഞെടുപ്പിൽ ഹസനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.

2001-ലെ തെരഞ്ഞെടുപ്പിൽ എം.വി.രാഘവനോട് പരാജയപ്പെട്ടു. 2016-ലും  തോറ്റു. കോണ്‍ഗ്രസിലെ വി.എസ്.ശിവകുമാറായിരുന്നു എതിരാളി. എന്നാൽ ഇത്തവണ ശിവകുമാറിനെ പരാജയപ്പെടുത്തി ആന്‍റണി രാജു മണ്ഡലം തിരിച്ചുപിടിച്ചു.

മന്ത്രിസ്ഥാനം നൽകാനുള്ള ഇടതുമുന്നണിയുടെ തീരുമാനം അംഗീകാരവും ചരിത്ര സംഭവവുമാണെന്നായിരുന്നു ഇന്നലെ ഇടതുമുന്നണി യോഗത്തിനു ശേഷം എകെജി സെന്‍ററിൽ നിന്ന് ഇറങ്ങിവന്ന ആന്‍റണി രാജു പ്രതികരിച്ചത്. തന്‍റേത് ഒരു ഇടതുപക്ഷ മനസാണെന്നും ഇടതുപക്ഷവുമായി ചേർന്നു പൊതുപ്രവർത്തനം നടത്താനാണു താൽപര്യമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.


ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ആന്‍റണി രാജു മന്ത്രിസഭയിലെത്താൻ കൂടുതൽ താൽപര്യം കാണിച്ചതു സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനായിരുന്നു. രാജുവിനെ ആദ്യ ടേം മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞതും കോടിയേരി തന്നെ. ആന്‍റണി രാജുവിലൂടെ തലസ്ഥാനത്തിനു മാത്രമല്ല തീരദേശത്തിനും കൂടിയാണു മന്ത്രിയെ ലഭിച്ചത്. ഇതുവഴി ലത്തീൻ പ്രാതിനിധ്യവും മന്ത്രിസഭയിലെത്തി.

1954-ൽ ലൂർദമ്മയുടെയും അൽഫോൻസിന്‍റെയും മകനായി പൂന്തുറയിലായിരുന്നു ജനനം. പൂന്തുറ സെന്‍റ് തോമസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് കളമശേരിയിലെ രാജഗിരി സ്കൂളിൽ. തുന്പ സെന്‍റ് സേവ്യേഴ്സ് കോളജിൽ നിന്നും പ്രീഡിഗ്രിയും തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ നിന്നും ഡിഗ്രിയും പൂർത്തിയാക്കിയ രാജു തിരുവനന്തപുരം ലോകോളജിൽ നിന്നു നിയമബിരുദവും നേടി. രാഷ്ട്രീയ പ്രവർത്തനത്തിനോടൊപ്പം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായും ജോലി നോക്കുന്നു.

ഭാര്യ ഗ്രേസി, മക്കൾ: രോഷ്നി, രോഹൻ.

എം.പ്രേംകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.