തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക് ഡൗണ്‍. മറ്റു പത്തു ജില്ലകളിൽ നിലവിലുള്ള ലോക്ഡൗണ്‍ തുടരും. ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിൽ പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നിൽക്കുക, മാസ്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോകോളുകൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാകും. ട്രിപ്പിൾ ലോക്ഡൗണ്‍ കർശനമായി നടപ്പാക്കാൻ പതിനായിരം പോലീസുകാരെ നിയോഗിച്ചു.
* മരുന്നുകട, പെട്രോൾ ബങ്ക് എന്നിവ തുറക്കും.
* പത്രം, പാൽ എന്നിവ രാവിലെ ആറിനു മുന്‍പു വീടുകളിൽ എത്തിക്കണം.
* വീട്ടുജോലിക്കാർ, ഹോം നേഴ്സ്, പ്ലംബർ, ഇലക്ട്രീഷ്യൻ എന്നിവർക്ക് ഓണ്‍ലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം.
* വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതി ഉണ്ട്.
* ബേക്കറി, പലവ്യഞ്ജനക്കടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം.
* കൊമേഴ്സൽ ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം.
* ജില്ലകളുടെ അതിർത്തികൾ അടച്ചിടും.
* തിരിച്ചറിയൽ കാർഡുള്ള അവശ്യവിഭാഗങ്ങളിലുള്ളവർക്കു മാത്രം യാത്രാനുമതി.
* ട്രിപ്പിൾ ലോക്ഡൗണ്‍ പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും.
* ആൾക്കൂട്ടം കണ്ടെത്താൻ ഡ്രോണ്‍ പരിശോധന.
* ക്വാറന്റൈൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിംഗ്.
* ക്വാറന്റൈൻ ലംഘിക്കുന്നവർക്കു മാത്രമല്ല, അതിനു സഹായം നൽകുന്നവർക്കെതിരെയും കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം നടപടി.
* ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികൾക്ക് വാർഡ് സമിതികൾ നേതൃത്വം നൽകണം.
കമ്യൂണിറ്റി കിച്ചണുകൾ, ജനകീയ ഹോട്ടലുകൾ എന്നിവ ഉപയോഗപ്പെടുത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.