സിനിമാ നടൻ പി.സി ജോർജിന് കണ്ണീരോടെ വിട
സിനിമാ നടൻ പി.സി ജോർജിന് കണ്ണീരോടെ വിട
Sunday, May 16, 2021 12:57 AM IST
കൊരട്ടി: നിയമപാലനത്തിലും സിനിമയിലും തന്‍റേതായ ഇടം അടയാളപ്പെടുത്തി കടന്നു പോകുന്ന പി.സി ജോർജിന് കണ്ണീരോടെ വിട. അസുഖത്തെ തുടർന്ന് മൂക്കന്നൂരിലുള്ള മകളുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.

ഒൗദ്യോഗിക തിരക്കുകൾക്കിടയിലും സിനിമയെ ചേർത്ത് പിടിച്ച ജോർജിന് താരാദാസ് അടക്കം 78 ചിത്രങ്ങളിൽ അഭിനയിക്കാനായി. പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായാണ് അദ്ദേഹം വിരമിച്ചത്. സിനിമാ ലോകത്തും ഒൗദ്യോഗിക തിരക്കുകൾക്കിടയിലും നാട്ടിലെ നാടകവേദികളിലും ജോർജ് കഴിവ് തെളിയിച്ചിരുന്നു. വിശിഷ്ഠ സേവനത്തിന് 1975 ൽ രാഷ്ട്രപതിയുടെ പുരസ്ക്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2003 സ്പെഷ്യൽ ബ്രാഞ്ച് എസ്.പി.യായാണ് വിരമിച്ചത്. 2007 വരെ അദ്ദേഹം സിനിമയിൽ സജീവമായിരുന്നു.


ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ശുശ്രൂഷകൾ നടന്നത്. താരസംഘടന അമ്മക്ക് വേണ്ടി അജ്മൽ അമീർ റീത്ത് സമർപ്പിച്ചു. അങ്കമാലി, ചാലക്കുടി നിയുക്ത എം എൽ എ മാരായ റോജി എം.ജോണ്‍, സനീഷ് കുമാർ ജോസഫ് അടക്കം സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. സംസ്കാരം കറുകുറ്റി ബെസ്ലേഹം പള്ളിയിൽ വെച്ചായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.