സിപിഐക്കു നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും
സിപിഐക്കു നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും
Saturday, May 15, 2021 1:58 AM IST
തിരുവനന്തപുരം: നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും വേണമെന്ന സിപിഐ നിലപാട് അംഗീകരിച്ച് സിപിഎം. നിലവിലുള്ള ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകാമെന്നു സിപിഐ അംഗീകരിച്ച സാഹചര്യത്തിൽ വകുപ്പുകളെ സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകും. റവന്യു, ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പുകൾ സിപിഐ തന്നെ കൈകാര്യം ചെയ്യും. ഇന്നലെ സിപിഎം - സിപിഐ നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

ജനാധിപത്യ കേരള കോൺഗ്രസിനും കേരള കോൺഗ്രസ്- ബിക്കും മന്ത്രിസ്ഥാനം നൽകാൻ തീരുമാനമായി. എന്നാൽ വകുപ്പു സംബന്ധിച്ച തീരുമാനമായിട്ടില്ല. ജനാധിപത്യ കേരള കോൺഗ്രസുമായി മന്ത്രിസ്ഥാനം പങ്കിടണമെന്ന അഭിപ്രായം ഐഎൻഎലിനോട് സിപിഎം നിർദേശിച്ചെങ്കിലും അവർ വിയോജിപ്പ് പ്രകടിപ്പിച്ചു. ജനതാദൾ -എസിനും എൻസിപിക്കും മന്ത്രിസ്ഥാനം ലഭിക്കും. എന്നാൽ, വകുപ്പുകൾ പിന്നീട് തീരുമാനിക്കും.


മന്ത്രിമാരെ 17നുതന്നെ തീരുമാനിക്കണമെന്ന നിർദേശമാണു പാർട്ടികൾക്കു സിപിഎം നൽകിയിട്ടുള്ളത്. കോൺഗ്രസ്-എസിനു മന്ത്രിസ്ഥാനമില്ല. ഇക്കാര്യം രാമചന്ദ്രൻ കടന്നപ്പള്ളിയെ സിപിഎം നേതാക്കൾ അറിയിച്ചു.

കേരള കോൺഗ്രസ്-എമ്മിന് ഒരു മന്ത്രി സ്ഥാനമാണ് നൽകുന്നതെങ്കിൽ പൊതുമരാമത്ത് വകുപ്പ് നൽകാനാണു ധാരണ. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസ് -എമ്മിനു നൽകുന്ന കാര്യത്തിൽ സിപിഎമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്.

ഇന്നും നാളെയുമായി മന്ത്രിമാരെയും വകുപ്പുകളെ സംബന്ധിച്ചും തീരുമാനമെടുക്കും. 18നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന കൗൺസിലും മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.