ഒരുനോക്കു കാണുവാനെന്‍ ആത്മാവു തേങ്ങുന്നല്ലോ...
Wednesday, May 12, 2021 1:24 AM IST
എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടനെ സംവിധായകന്‍ ജയരാജ് അനുസ്മരിക്കുന്നു.

സിനിമാ ജീവിതത്തില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് മാടമ്പിനോടാണ്. ജീവിതത്തിലുണ്ടായ മാറ്റങ്ങളുടെ കാരണക്കാരനാണ് അദ്ദേഹം. എന്‍റെ പത്താമത്തെ സിനിമയാണ് ദേശാടനം. അതു മുതലാണ് എന്‍റെ സിനിമകൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ഏറ്റവും കൂടുതല്‍ അംഗീകാരം കിട്ടിയതും ആ സിനിമയ്ക്കാണ്.

മാടമ്പിനെ ഞാന്‍ ആദ്യം കാണുന്നത് കുടുംബസമേതം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. അതില്‍ ആനകളെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കണമായിരുന്നു. മധു സാര്‍ ചെയ്ത ആനവൈദ്യന്‍ എന്ന കഥാപാത്രത്തിനുവേണ്ടി ആനയുടെ നടത്തം, ലക്ഷണങ്ങള്‍ എന്നിവ ചോദിച്ചറിയാനാണ് മാടമ്പിനെ ആദ്യം കാണുന്നത്. അദ്ദേഹം പൂമുള്ളി ആറാംതമ്പുരാനില്‍നിന്ന് മാതംഗലീല പഠിച്ചിരുന്നു.

കുടുംബസമേതം മുതൽ ഒരു കുടുംബംപോലെ ഞങ്ങള്‍ തമ്മിലുള്ള ബന്ധവും തുടങ്ങി. സംസ്‌കൃതത്തിലും തര്‍ക്കശാസ്ത്രത്തിലും വ്യാകരണത്തിലും മലയാള ഭാഷയിലുമെല്ലാം മാടമ്പിന് ആഴമേറിയ പാണ്ഡിത്യമുണ്ടായിരുന്നു. ഏതു കാര്യത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാനുള്ള അറിവ്.

എന്‍റെ പൈതൃകം എന്ന സിനിമയില്‍ തിരക്കഥാകൃത്തായിരുന്ന കലൂര്‍ ഡെന്നീസിനൊപ്പംനിന്ന് ആവശ്യമായ നിര്‍ദേശങ്ങളും തിരുത്തലുകളും നല്‍കാന്‍ മാടമ്പുണ്ടായിരുന്നു.

പിന്നീടാണ് ഞങ്ങള്‍ ദേശാടനം സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇന്നും ഒരു മാറ്റവുമില്ലാതെ കാത്തുസൂക്ഷിച്ചിരിക്കുന്ന മനയാണ് കിരാലൂരിലേത്. നാലുകെട്ടും നടുമുറ്റവും പടിപ്പുരയും കുളവും മയിലുകള്‍ നടക്കുന്ന പറമ്പും കൂരിയാറ്റക്കിളികള്‍ കൂടുവച്ച മരവും കരിമ്പനകളുമൊക്കെയുള്ള മനോഹരമായ അന്തരീക്ഷമാണവിടെ. അവിടത്തെ പത്തായപ്പുര നിറച്ചു പുസ്തകങ്ങളും അതിനിടയില്‍ മാടമ്പും....

അവിടെ ഏത് അതിഥി ചെന്നാലും സന്തോഷത്തോടെ മാടമ്പ് സ്വീകരിക്കും. വയറു നിറച്ച് ആഹാരം തരും, മുറുക്കാന്‍ തരും.., സൗജന്യമായി അറിവും തരും.

ദേശാടനം നമ്പൂതിരി സമുദായവും സന്യാസവുമൊക്കെയായി ബന്ധപ്പെട്ട സിനിമയായിരുന്നു. മാടമ്പായിരുന്നു ദേശാടനം എഴുതിയത്. ഗുരുകുല വിദ്യാഭ്യാസം പോലെ ആ ഇല്ലത്ത് താമസിച്ചാണ് ഞാനും ദേശാടനത്തിന്‍റെ പങ്കാളിയായത്. പുലര്‍ച്ചെ രണ്ടുമണിക്ക് എഴുന്നേറ്റാണ് മാടമ്പ് തിരക്കഥയെഴുതുക. സന്ധ്യയ്ക്ക് ഏഴിന് ഉറങ്ങാന്‍കിടന്ന് പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന ശീലമായിരുന്നു അവിടെയുള്ളവര്‍ക്ക്.


എഴുതി പൂര്‍ത്തീകരിച്ച് തിരക്കഥ എനിക്കു കൈമാറി. അവിടത്തെ കുളപ്പുരയില്‍ വച്ചാണ് ഞാനും എന്‍റെ അസിസ്റ്റന്‍റ് ഉണ്ണി അരിയന്നൂരും തിരക്കഥ വായിച്ചത്. പല പേജുകള്‍ മറിക്കുമ്പോഴും ഞങ്ങള്‍ രണ്ടുപേരും എപ്പൊഴൊക്കെയോ കരഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ ആ കരച്ചില്‍ തിയറ്ററുകളില്‍ പ്രേക്ഷകരുടെ കരച്ചിലായി മാറി. എനിക്ക് ഇത്രയേറെ അംഗീകാരം കിട്ടിയ സിനിമ വേറെയില്ല.

തുടര്‍ന്ന് നവരസങ്ങള്‍ എന്ന സീരീസിനെക്കുറിച്ചുള്ള ചിന്തയുമായി അതിനെ സിനിമയാക്കാനുള്ള യാത്ര തുടങ്ങി. കരുണം എന്ന സിനിമയാണ് 2000ല്‍ നവരസ പരമ്പരയില്‍ ആദ്യം ചെയ്തത്. മാടമ്പിന് ദേശീയ- സംസ്ഥാന അവാര്‍ഡ് കരുണത്തിന് ലഭിച്ചു.

കരുണത്തിന് ശേഷം ശാന്തം ചെയ്തു. അതിനും ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. എന്നും എപ്പോഴും എവിടെയും രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ ശാന്തം ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നതാണ് അതിന്‍റെ പ്രസക്തി. നവരസ ചിത്രങ്ങളില്‍ പുതിയ ചിത്രമായ അത്ഭുതത്തിലും മാടമ്പിന്‍റെ ഹൃദയ സ്പര്‍ശിയായ ഡയലോഗുകളുണ്ട്. ആനന്ദഭൈരവി, മകള്‍ക്ക് എന്നീ സിനിമകളും ഞങ്ങള്‍ ഒരുമിച്ച് ചെയ്തു.

സാഹിത്യത്തിലും സിനിമയിലും എന്നും ഒറ്റയാനായിരുന്നു മാടമ്പ്. എവിടെ അസത്യം കണ്ടാലും അല്ലെങ്കില്‍ സത്യത്തിനു നിരക്കാത്തത് കണ്ടാലും മാടമ്പ് അതിനെതിരേ പ്രതികരിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. എല്ലാവരും ധിക്കാരിയായി കാണുന്ന ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം.

ചിന്തകന്‍, സത്യാന്വേഷി, നല്ലൊരു മനുഷ്യന്‍ എല്ലാമായിരുന്നു മാടമ്പ്. അദ്ദേഹത്തിനെ അഭിനയിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. പണ്ടേ നന്നായി അഭിനയിച്ചിരുന്ന ആളല്ലേ. അശ്വത്ഥാമാവില്‍ സുകുമാരന് വച്ചിരുന്ന നായക കഥാപാത്രമാണ് പകരം അദ്ദേഹം അവതരിപ്പിച്ചത്. ജീവിതത്തില്‍ എങ്ങിനെയായിരുന്നോ അതു തന്നെയായിരുന്നു അഭിനയത്തിലും അദ്ദേഹം പകര്‍ത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹം അഭിനയിക്കുകയായിരുന്നു എന്നൊരിക്കലും തോന്നാറില്ല.

കിരാലൂരിലെ മാടമ്പ് ഇല്ലത്ത് മാടമ്പ് ഇന്നില്ല. പക്ഷേ ആ പടിപ്പുരയും കുളവും പത്തായപ്പുരയും പുസ്തകങ്ങളുമെല്ലാം ആര്‍ക്കും അറിവു പകര്‍ന്നുകൊടുക്കാനായി കാത്തിരിക്കുന്നു എന്നാണ് എന്‍റെ തോന്നല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.