മാർ ക്രിസോസ്റ്റത്തിനു പ്രണാമം
മാർ ക്രിസോസ്റ്റത്തിനു പ്രണാമം
Thursday, May 6, 2021 1:59 AM IST
തിരുവല്ല: മാർത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്തയും മുൻ സഭാധ്യക്ഷനുമായ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (104) കാലം ചെയ്തു. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് തിരുവല്ല എസ്‌സി കുന്നിലെ സെന്‍റ് തോമസ് ദേവാലയത്തോടു ചേർന്ന് പ്രത്യേകം തയാറാക്കുന്ന കബർ ഏറ്റുവാങ്ങും.

നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ജീവിത യാത്രയിൽ ലോക ക്രൈസ്തവസഭകളിലും പൊതുസമൂഹത്തിലും സമാനതകളില്ലാത്ത ചരിത്രം രചിച്ച വലിയ ഇടയന്‍റെ വിയോഗം ഇന്നലെ പുലർച്ചെ 1.15നായിരുന്നു.

മൃതശരീരം മാർത്തോമ്മ സഭ ആസ്ഥാനമായ തിരുവല്ല പുലാത്തീനോടു ചേർന്ന ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഹാളിൽ പൊതുദർശനത്തിനുവച്ചിരിക്കുകയാണ്.

പ്രായാധിക്യത്തെത്തുടർന്നു വിശ്രമജീവിതത്തിലായിരുന്ന മെത്രാപ്പോലീത്തയെ ശാരീരികക്ഷീണം വർധിച്ചതിനെത്തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏപ്രിൽ 23നു പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കുന്പനാട്ട് മടങ്ങിയെത്തിയത്. രാത്രിയോടെ രോഗനില വഷളായി. തുടർന്നു മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ തൈലാഭിഷേക ശുശ്രൂഷ നടന്നു. തോമസ് മർ തിമോത്തിയോസ് എപ്പിസ്കോപ്പയും സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫും സന്നിഹിതരായിരുന്നു.


മരണം സ്ഥിരീകരിച്ചതോടെ മൃതശരീരം ചാപ്പലിലെത്തിച്ച് പ്രാർഥന നടത്തി. രാവിലെ തന്നെ സ്ഥാനവസ്ത്രങ്ങളണിയിച്ച് കസേരയിൽ ഇരുത്തി സഭാ ആസ്ഥാനമായ തിരുവല്ലയിലെത്തിച്ചു. ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ 7.30ന് കബറടക്ക ശുശ്രൂഷയുടെ ഒന്നാംക്രമവും വൈകുന്നേരം രണ്ടാംക്രമവും നടത്തി. മാർത്തോമ്മ സഭയിലെ ബിഷപ്പുമാർ സന്നിഹിതരായിരുന്നു. വിവിധ സഭകളിലെ മെത്രാപ്പോലീത്തമാരും വൈദികരും ജനപ്രതിനിധികളും രാഷ്‌ട്രീയ സാമൂഹ്യ നേതാക്കളും രാവിലെ മുതൽ അന്തിമോപചാരം അർപ്പിക്കാനെത്തി.

ഇന്നുരാവിലെ വിശുദ്ധ കുർബാനയും തുടർന്ന് മൂന്നാംഭാഗം ശുശ്രൂഷയും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കബറടക്കത്തിന്‍റെ അവസാനഘട്ട ശുശ്രൂഷകൾ ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിമിതമായ തോതിൽ മാത്രമേ ആളുകളെ ശുശ്രൂഷകളിൽ പങ്കെടുപ്പിക്കുകയുള്ളൂ. നഗരികാണിക്കൽ അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കി. ശുശ്രൂഷകൾക്കുശേഷം മൃത ശരീരം വിലാപയാത്രയായി കബറിലേക്കു കൊണ്ടുവരും. തുടർന്നാണ് കബറടക്കം. സഹോദരങ്ങൾ: മേരി (സൂസി), പരേതരായ ഈപ്പൻ സാമുവേൽ ഉമ്മൻ, ഡോ.ജേക്കബ് ഉമ്മൻ, തങ്കമ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.