കോവിഡ് വ്യാപനം ഇനിയും കൂടുമെന്നു മുഖ്യമന്ത്രി
കോവിഡ് വ്യാപനം ഇനിയും കൂടുമെന്നു മുഖ്യമന്ത്രി
Wednesday, May 5, 2021 1:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും കൂടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടാകുന്ന വർധന കാണിക്കുന്നത് രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയമെടുക്കുമെന്നാണ്. ഇതു മുന്നിൽകണ്ട് ആരോഗ്യമേഖലയിൽ സർക്കാർ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. എങ്കിലും ഈ രീതിയിൽ രോഗവ്യാപനം വളരുകയാണെങ്കിൽ അതൊന്നും മതിയാകാത്ത ഒരു സാഹചര്യം സംജാതമായേക്കാമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

രാജ്യത്തെന്പാടുമെന്നതു പോലെ കേരളത്തിലും രണ്ടാമത്തെ തരംഗത്തിൽ ഗ്രാമീണ മേഖലകളിൽ മുൻപുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണത കാണുന്നുണ്ട്. അതുകൊണ്ട് വിട്ടുവീഴ്ചയില്ലാതെ ഗ്രാമപ്രദേശങ്ങളിലും നിയന്ത്രണങ്ങൾ നടപ്പിലാക്കണം. 56 ശതമാനം ആളുകളിലേക്കു രോഗം പകർന്നത് വീടുകളിൽവച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് നടത്തിയ പഠനം കണ്ടെത്തിയത്.


തുമ്മൽ, ചുമ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാവുകയും കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

കോവിഡ് വന്നേക്കാമെന്നു ഭയപ്പെട്ട് വീട്ടിലെ ജനലുകൾ പലരും അടച്ചിടാറുണ്ട്. അതു തെറ്റായ രീതിയാണ്. ജനലുകൾ എല്ലാം തുറന്ന് വീടിനകത്ത് കഴിയാവുന്നത്ര വായുസഞ്ചാരം ഉറപ്പു വരുത്താനാണ് ശ്രമിക്കേണ്ടത്. വായുസഞ്ചാരമുണ്ടാകുന്പോൾ രോഗം പകരാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.