തീരസംരക്ഷണം: സര്‍ക്കാരിന്‍റെ വിശദീകരണം തേടി കോടതി
തീരസംരക്ഷണം: സര്‍ക്കാരിന്‍റെ  വിശദീകരണം തേടി കോടതി
Wednesday, May 5, 2021 1:38 AM IST
കൊച്ചി: ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചിവരെയുള്ള തീരപ്രദേശത്തിന്‍റെ സംരക്ഷണത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് കെയര്‍ ചെല്ലാനം എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ടി.എ. ഡാല്‍ഫിന്‍, ജോര്‍ജ് ബാബു കാളിപ്പറമ്പില്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. 2017 ലെ ഓഖി ദുരന്തത്തില്‍ അഞ്ചു കിലോമീറ്ററോളം കടല്‍ഭിത്തി തകര്‍ന്നിരുന്നു. രണ്ടു മരണങ്ങളുമുണ്ടായി.

2018 ല്‍ ജിയോ ട്യൂബിനും 2020 ല്‍ കരിങ്കല്‍ ഭിത്തിക്കുമായി സര്‍ക്കാര്‍ 26 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നിര്‍മാണ നടപടികളൊന്നുമുണ്ടായില്ല. മുന്‍വര്‍ഷങ്ങളില്‍ കടലാക്രമണത്തെ ചെറുക്കാന്‍ താത്കാലിക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇത്തരം നടപടികള്‍ മതിയാവില്ല. സമഗ്രമായ പദ്ധതി നടപ്പാക്കണം.


കരിങ്കല്‍ കടല്‍ഭിത്തികള്‍ പുനർനിര്‍മിക്കണം. പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ നടപടി വേണം. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഈ മേഖലയിലെ കടല്‍ഭിത്തി നിര്‍മാണം സ്തംഭിച്ചനിലയിലാണെന്നും കടലാക്രമണത്തെ ചെറുക്കാന്‍ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഹര്‍ജി പറയുന്നു. ഹര്‍ജി മേയ് 19നു ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.