ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു
ആർ. ബാലകൃഷ്ണപിള്ള  അന്തരിച്ചു
Tuesday, May 4, 2021 2:05 AM IST
കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും കേരള കോണ്‍ഗ്രസ് -ബി ചെയർമാനും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള (87) അന്തരിച്ചു. ഇന്നലെ പുലർച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊട്ടാരക്കരയിലെ വസതിയിലും പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫീസിലും പൊതുദർശനത്തിനു വച്ച മൃതദേഹം വൈകുന്നേരം വാളകത്തെ കുടുംബവീട്ടിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കരിച്ചു.

കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടു വരുന്നതിനിടയിലായിരുന്നു അന്ത്യം. ഞായറാഴ്ച മകൻ കെ.ബി. ഗണേഷ് കുമാർ പത്തനാപുരത്തുനിന്നു വിജയിച്ചതറിഞ്ഞ് സന്തോഷം പങ്കുവച്ചിരുന്നു. 2017 മുതൽ മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനാണ്.

വാളകത്ത് കീഴൂട്ട് പുത്തൻവീട്ടിൽ രാമൻപിള്ളയുടെയും കാർത്യായനി അമ്മയുടെയും മകനായി 1935 മാർച്ച് എട്ടിന് ജനിച്ചു. ഒൻപതു തവണ നിയമസഭാംഗമായി, ആറു തവണ മന്ത്രിയും. വിദ്യാർഥിയായിരിക്കെ തിരു- കൊച്ചി വിദ്യാർഥി ഫെഡറേഷൻ പ്രവർത്തകനായി പൊതുരംഗത്തെത്തി. പിന്നീട് കോണ്‍ഗ്രസ് അംഗമായി.


1960ൽ പത്തനാപുരത്തുനിന്ന് എംഎൽഎയായി. അക്കാ ലത്തു നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 1964ൽ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്പോൾ സ്ഥാപക ജനറൽ സെക്രട്ടറി യായി. 1971ൽ മാവേലിക്കരയിൽനിന്നു പാർലമെന്‍റ് അംഗമായി. 1965 മുതൽ കൊട്ടാരക്കരയിൽനിന്നായിരുന്നു നിയമ സഭയിലേക്കു മത്സരം. രണ്ടു തവണ പരാജയപ്പെട്ടു.
ഒരേസമയം പഞ്ചായത്ത് പ്രസിഡന്‍റും എംഎൽഎയും മന്ത്രിയുമായിരുന്നതിന്‍റെ അപൂർവ റിക്കാർഡും പിള്ളയ്ക്കുണ്ട്.

എൻഎസ്എസ് പ്രതിനിധി സഭാംഗമായിരുന്ന ബാലകൃഷ്ണപിള്ള അന്പതു വർഷത്തിലധികമായി പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റാണ്. അടിയന്തരാവസ്ഥക്കാലത്ത് കരുതൽ തടങ്കലിലായിട്ടുണ്ട്. ഇടമലയാർ അഴിമതിക്കേസിലും പിള്ള ഒരു വർഷം ജയിൽശിക്ഷ അനുഭവിച്ചു.

ഭാര്യ പരേതയായ വത്സലകുമാരി. മക്കൾ: ഉഷ, ബിന്ദു, കെ.ബി.ഗണേഷ് കുമാർ എം എൽഎ. മരുമക്കൾ: കെ.മോഹൻദാസ്(റിട്ട.ഐ എഎസ്), ടി. ബാലകൃഷ്ണൻ (റിട്ട.ഐ എഎസ്), ബിന്ദു മേനോൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.