രാജ്യസഭാ തെരഞ്ഞെടുപ്പ്: വിജയികളെ നാളെ പ്രഖ്യാപിക്കും
രാജ്യസഭാ തെരഞ്ഞെടുപ്പ്: വിജയികളെ നാളെ പ്രഖ്യാപിക്കും
Thursday, April 22, 2021 12:55 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാംഗങ്ങളായി പി.വി. അബ്ദുൾ വഹാബ് (യുഡിഎഫ്), ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസൻ (ഇരുവരും എൽഡിഎഫ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടതായ പ്രഖ്യാപനം നാളെ നടത്തും. നാളെ ഉച്ചകഴിഞ്ഞു മൂന്നിനു പത്രിക പിൻവലിക്കേണ്ട സമയപരിധി കഴിയുന്നതോടെ സാങ്കേതികമായി മൂന്നു പേരുടെയും വിജയം പ്രഖ്യാപിക്കാനാകും.

സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിച്ച തമിഴ്നാട് സ്വദേശി ഡോ. കെ. പത്മരാജന്‍റെ പത്രിക ഇന്നലെത്തെ സൂക്ഷ്മ പരിശോധനയിൽ തള്ളി. പത്രികയോടൊപ്പം എംഎൽഎമാരുടെ പിന്തുണക്കത്ത് സമർപ്പിക്കാത്തതിനെത്തുടർന്നാണ് തള്ളിയത്. രാജ്യസഭയിലേക്കു മത്സരിക്കാൻ 10 എംഎൽഎമാരുടെ പിന്തുണ വേണം. പത്രിക തള്ളിയതോടെ ഇരു മുന്നണികളിൽ നിന്നും മൂന്നു പേർ മാത്രമായി മത്സരരംഗത്ത്. ഇപ്പോഴത്തെ കക്ഷി നിലയനുസരിച്ച് എൽഡിഎഫിന് രണ്ടും യുഡിഎഫിന് ഒരാളെയും വിജയിപ്പിക്കാനാകും. കോവിഡ് പടരുന്ന സാഹചര്യത്തിൽ 30നു നടക്കേണ്ടിയിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കി ഇവർ മൂവരും വിജയികളായി പ്രഖ്യാപിക്കാനാണു ധാരണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.