യുഡിഎഫിന് 80 സീറ്റ് ഉറപ്പെന്നു കോണ്‍ഗ്രസ് വിലയിരുത്തൽ
യുഡിഎഫിന് 80 സീറ്റ് ഉറപ്പെന്നു  കോണ്‍ഗ്രസ് വിലയിരുത്തൽ
Tuesday, April 20, 2021 12:02 AM IST
തിരുവനന്തപുരം: ചുരുങ്ങിയത് 80 സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തൽ. കെപിസിസി ആസ്ഥാനത്തു നടന്ന ഡിസിസി പ്രസിഡന്‍റുമാരുടെ ഓണ്‍ലൈൻ അവലോകന യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ നിശബ്ദ തരംഗം അവസാന ദിവസങ്ങളിൽ കൂടുതൽ ശക്തമായി. യുഡിഎഫ് അനുകൂല തരംഗം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നെന്ന് ഡിസിസി പ്രസിഡന്‍റുമാർ അഭിപ്രായപ്പെട്ടു.

അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി വിജയത്തിനായി പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് പര്യടനങ്ങൾ യുഡിഎഫിന് മികച്ച വിജയം സമ്മാനിക്കാൻ സഹായകമായി. സർക്കാർ വിരുദ്ധ വികാരം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ശ്രദ്ധേയമായ പ്രകടനം യുഡിഎഫിന് കാഴ്ച വയ്ക്കാൻ കഴിഞ്ഞു. നേമത്ത് ഉജ്വല പോരാട്ടമാണു യുഡിഎഫ് നടത്തിയത്. നേമത്ത് പരാജയം മുന്നിൽ കണ്ട സിപിഎം വർഗീയ പാർട്ടികളുമായി ചേർന്ന് സഖ്യമുണ്ടാക്കുകയും വ്യാപകമായി വോട്ടുമറിക്കുകയും ചെയ്തു. ഇതൊന്നും നേമത്ത് യുഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.


മധ്യകേരളത്തിൽ യുഡിഎഫിന് അനുകൂലമായ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. എറണാകുളം ജില്ലയിൽ പതിനൊന്ന് നിയോജക മണ്ഡലങ്ങൾ യുഡിഎഫിന് ഉറപ്പാണ്. ട്വന്‍റി ട്വന്‍റി ഉയർത്തിയ വെല്ലുവിളി അഭിമുഖീകരിച്ച കുന്നത്തുനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. മലബാർ മേഖലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ യുഡിഎഫിനു മുന്നേറാൻ സാധിച്ചു. സിപിഎമ്മും ബിജെപിയും മഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടത്തിയെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് യോഗം വിലയിരുത്തി.

തപാൽ ബാലറ്റിലെ ക്രമക്കേട് തടയുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്‍റുമാർക്ക് യോഗം നിർദേശം നൽകി. എല്ലാ നിയോജക മണ്ഡലത്തിലേയും സ്ഥാനാർഥികൾ റിട്ടേണിംഗ് ഓഫീസർമാർക്കു രേഖാമൂലം അപേക്ഷ നൽകി തപാൽ വോട്ടിന്‍റെ കൃത്യമായ കണക്ക് ആവശ്യപ്പെടണം. തപാൽ വോട്ടിന്‍റെ മറവിൽ വ്യാപകമായ ക്രമക്കേട് എല്ലാ മണ്ഡലങ്ങളിലും പ്രകടമാണ്. വോട്ട് രേഖപ്പെടുത്തിയ പലരും തപാൽ വോട്ട് രേഖപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടെന്നും ഇത്തരം കൃത്രിമങ്ങൾക്ക് നേത്യത്വം നൽകിയത് സിപിഎമ്മാണെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.