വൈഗയുടെ മരണം: അഴിയാന്‍ ദുരൂഹതകളേറെ
വൈഗയുടെ മരണം: അഴിയാന്‍ ദുരൂഹതകളേറെ
Monday, April 19, 2021 12:23 AM IST
കൊച്ചി: പതിമൂന്നുകാരി വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുമാസത്തോളം ഇരുട്ടിൽ തപ്പുകയായിരുന്ന അന്വേഷണ സംഘത്തിനു കിട്ടിയ പിടിവള്ളിയാണു സനു മോഹന്‍റെ അറസ്റ്റ്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ സനു മോഹന് മരണത്തിൽ പങ്കുണ്ടോയെന്നു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ 29 ദിവസവും പോലീസ്. പക്ഷേ, ഇയാളെ കേസുമായി നേരിട്ടു ബന്ധപ്പെടുന്ന ഒരു തെളിവും അന്വേഷണ സംഘത്തിനു ലഭിച്ചില്ല.

മാത്രമല്ല, സനു മകളെ കൊല്ലാനുള്ള ഒരു സാഹചര്യവുമില്ലെന്ന മൊഴികളാണു ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ അന്വേഷണ സംഘത്തിനു നൽകിയത്. വൈഗയെ സനുവിന് ഇഷ്ടമായിരുന്നെന്നും എന്തു പ്രശ്നത്തിന്‍റെ പേരിലായാലും മകളെ കൊലപ്പെടുത്തുമെന്നു കരുതുന്നില്ലെന്നുമാണ് സനുവിന്‍റെ ബന്ധുക്കളുടെ മൊഴി. കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ആളാണ് സനുവെന്നും ഇവർ പറയുന്നു.

എന്നാൽ, സംഭവദിവസം തന്നെ സനു ഒളിവിൽ പോയതും പോലീസിനു പിടി നൽകാതിരിക്കാൻ അതീവ ജാഗ്രതയോടെ ഓരോ കാര്യവും ചെയ്തതും മരണത്തിൽ സനു മോഹന് പങ്കുണ്ടെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘത്തെ എത്തിക്കുന്നത്. ഒളിവിലായിരുന്ന അത്രയും നാൾ ഇയാൾ മൊബൈൽ ഫോണ്‍ ഓണ്‍ ചെയ്യുന്നതിനോ എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നതിനോ ശ്രമം നടത്തിയതിന്‍റെ വിവരങ്ങളില്ല. അത്തരത്തിൽ ശ്രമമുണ്ടായിരുന്നെങ്കിൽ ഇതിലും നേരത്തെ സനുവിനെ കണ്ടെത്താനാകുമായിരുന്നു.

കഴിഞ്ഞ ആറു ദിവസം ഒളിവിൽ കഴിഞ്ഞ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു സമീപത്തെ ലോഡ്ജിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഒന്നും സംഭവിക്കാത്ത മട്ടിലുള്ള സനു മോഹന്‍റെ പെരുമാറ്റത്തിലും പോലീസിനു സംശയങ്ങളുണ്ട്. സന്തോഷവാനായാണ് സനുവിനെ കണ്ടിട്ടുള്ളതെന്ന ലോഡ്ജ് ഉടമയുടെ മൊഴി അന്വേഷണം സനു മോഹനിലേക്ക് തന്നെ നീളുന്നതിന്‍റെ സൂചനകളാണെന്നും പോലീസ് പറയുന്നു.


വൈഗയുടെ ആന്തരികാവയവങ്ങളിൽ ആൽക്കഹോളിന്‍റെ അംശം കണ്ടെത്തിയത് സനുവിലേക്കുള്ള നിർണായക തെളിവായാണ് അന്വേഷണ സംഘം കാണുന്നത്. മരണത്തിനു മുൻപ് സനു കുട്ടിക്കു മദ്യം നൽകിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ മുട്ടാർ പുഴയിൽ സനുവിന്‍റെ മൃതദേഹവുമുണ്ടാകുമെന്ന നിലയിലാണ് സംഭവത്തിന്‍റെ ആദ്യ രണ്ടു നാളുകളിൽ പോലീസ് തെരച്ചിൽ നടത്തിയത്. ഇതു വിഫലമായതോടെ അന്വേഷണം മറ്റു വഴികളിലേക്കു തിരിഞ്ഞു. ഇതിനിടെ സനുവിന്‍റെ കാർ തമിഴ്നാട്ടിലേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പലയിടങ്ങളിൽനിന്നു ലഭിച്ചതും അന്വേഷണത്തിൽ നിർണായകമായി.

തമിഴ്നാട്ടിലെ ഏതെങ്കിലും സ്ഥലത്തു സനു ജീവനൊടുക്കാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അവിടെ അജ്ഞാത മൃതദേഹങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. എന്നിട്ടും സനുവിനെ കണ്ടെത്താതെ വന്നതോടെയാണ് വൈഗയുടെ മരണത്തിൽ സനുവിനു പങ്കുണ്ടാകാമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.

സനുവിന്‍റെ അറസ്റ്റോടെ കേസിന്‍റെ ചുരുളഴിയുമെന്നും വൈഗയുടെ മരണത്തിന്‍റെ കാരണം കണ്ടെത്താനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് പോലീസ്. തെളിവുകൾ ഇല്ലാത്തതിനാൽ കേസിൽ സനുവിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.