സ്കൂട്ടറിൽ നായയെ കെട്ടിവലിച്ച് ഉടമസ്ഥന്‍റെ കൊടും ക്രൂരത
സ്കൂട്ടറിൽ നായയെ കെട്ടിവലിച്ച്  ഉടമസ്ഥന്‍റെ കൊടും ക്രൂരത
Sunday, April 18, 2021 1:54 AM IST
എടക്കര: മിണ്ടാപ്രാണിയോട് ഉടമസ്ഥന്‍റെ കൊടും ക്രൂരത. ചെരുപ്പ് കടിച്ചതിനു നായയെ കഴുത്തിൽ കുരുക്കിട്ട് ബൈക്കിൽ ടാർ റോഡിലൂടെ കെട്ടിവലിച്ചാണ് ഉടമസ്ഥനും മകനും ചേർന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത കാട്ടിയത്. കരുനെച്ചി സ്വദേശിയായ യുവാവാണ് വെസ്റ്റ് പെരുങ്കുളത്തുനിന്നു കാട്ടിപ്പടി വരെയുള്ള അര കിലോമീറ്ററിലേറെ നായയെ സ്കൂട്ടറിനു പിറകിൽ കെട്ടിവലിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. പിന്നാലെ ബൈക്കിലെത്തിയ ഉമ്മർ വളപ്പൻ എന്ന യുവാവ് പലതവണ ആവശ്യപ്പെട്ടിട്ടും സ്കൂട്ടർ നിർത്താതെ ഇയാൾ ഓടിച്ചു പോവുകയായിരുന്നു. അവശനായ നായ തളർന്നു വീണിട്ടും സ്കൂട്ടർ നിർത്താതെ അമിത വേഗതയിൽ ഇയാൾ മുന്നോട്ടു പോയി. ഒടുവിൽ കാട്ടിപ്പടിയിൽ വച്ച് ബൈക്ക് സ്കൂട്ടറിനു മുന്നിൽ വിലങ്ങിട്ട് ഉമ്മർ ഇയാളെ തടഞ്ഞു. സ്കൂട്ടർ നിർത്തിയതോടെ നാട്ടുകാരും ഓടിക്കൂടിയപ്പോൾ ഇയാൾ നായയെ കെട്ടഴിച്ചു വിടുകയായിരുന്നു. അവശനായി കിടന്ന നായയെ നാട്ടുകാർ തട്ടിയുണർത്തിയപ്പോൾ കൊടും ക്രൂരത കാട്ടിയ യജമാനനൊപ്പം വാലാട്ടി നായ പോവുകയും ചെയ്തു.


ഉമ്മർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഇയാളെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ക്രൂരത ചോദ്യം ചെയ്ത നാട്ടുകാരോട് ഇയാൾ പലതവണ തട്ടിക്കയറുകയും ചെയ്തു.

ഉമ്മറിന്‍റെ പരാതിയിൽ കരുനെച്ചി മണക്കാട് പ്രെയ്സ് വില്ല സേവ്യർ എന്നയാൾക്കെതിരേ എടക്കര പോലീസ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സാലി വർമ എന്ന മൃഗ സ്നേഹിയും ഈ ക്രൂരതയ്ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എടക്കര സർക്കിൾ ഇൻസ്പെക്ടർക്ക് ഇ-മെയിൽ മുഖാന്തിരം പരാതി നൽകി.

സംഭവമറിഞ്ഞ് എത്തിയ എമർജൻസി റസ്ക്യൂ ഫോഴ്സ് നായയെ വെറ്ററിനറി ഡോക്ടറുടെ അടുത്ത് എത്തിച്ച ചികിത്സ നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.