മൻസൂർ വധം: ഒന്നാം പ്രതി കീഴടങ്ങി
മൻസൂർ വധം: ഒന്നാം പ്രതി കീഴടങ്ങി
Saturday, April 17, 2021 1:29 AM IST
തലശേരി: പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ വധക്കേസിലെ ഒന്നാംപ്രതി കോടതിയിൽ കീഴടങ്ങി. ഡിവൈഎഫ്ഐ പാനൂർ മേഖല സെക്രട്ടറി സുഹൈൽ (28) ആണ് ഇന്നലെ തലശേരി കോടതിയിൽ കീഴടങ്ങിയത്. കോടതി സുഹൈലിനെ റിമാൻഡ് ചെയ്തു.

അതേസമയം, ഈ കേസിലെ പ്രതി കൂലോത്ത് രതീഷ് ഒളിവിൽ കഴിയവെ തൂങ്ങിമരിച്ച സംഭവത്തിൽ കഴിഞ്ഞദിവസം അറസ്റ്റിലായവരിൽനിന്ന് മൊഴി രേഖപ്പെടുത്തി. ആളൊഴിഞ്ഞ പറമ്പിൽ ഒളിവിൽ കഴിയവെ പ്രാഥമികകൃത്യം നിർവഹിക്കാനെന്നു പറഞ്ഞ് പറമ്പിലേക്ക് നടന്നുപോയ രതീഷിനെ പിന്നീട് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് കൂടെ ഒളിവിൽകഴിഞ്ഞിരുന്ന കൂട്ടുപ്രതിയുടെ മൊഴി. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിക്രമന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പെരിങ്ങളം ഓച്ചിറക്കൽ പീടിക ഒതയോത്ത് വീട്ടിൽ വിപിനാണ് (28) ഇതുസംബന്ധിച്ച് പോലീസിന് മൊഴി നൽകിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ശ്രീരാഗും രതീഷും താനും ഒരുമിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്നും പ്രാഥമികകൃത്യം നിർവഹിച്ച് വരാമെന്നു പറഞ്ഞ് പോയ രതീഷിനെ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും വിപിൻ പറഞ്ഞു.

വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരിയിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ ക്യാമ്പ് ഓഫീസായ ഗവ. റസ്റ്റ് ഹൗസിലെത്തി വിപിനെ വിശദമായി ചോദ്യം ചെയ്തു.

വിപിനോടൊപ്പം അറസ്റ്റിലായ പുല്ലൂക്കര ഒതയോത്ത് വീട്ടിൽ സംഗീതിനെ(22)യും കോഴിക്കാടുനിന്നെത്തിയ ജില്ലാ ക്രൈംബ്രാഞ്ച് സംഘവും സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സംഘവും ചോദ്യം ചെയ്തു. മൻസൂറിനുനേരെ ബോംബെറിഞ്ഞത് വിപിനാണെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായതായി അറിയുന്നു.



മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്‍റേത് ആത്മഹത്യയെന്ന് കൂട്ടുപ്രതികള്‍

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൻസൂർ‌ വധക്കേസ് രണ്ടാംപ്രതി രതീഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കൂട്ടുപ്രതികള്‍‌. രതീഷിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.അതേസമയം ഇവരുടെ മൊഴി വിശ്വസനീയമല്ലെന്നാണ് രതീഷിന്‍റെ ദുരൂഹമരണം അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം കരുതുന്നത്.

രതീഷിനൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന വിപിന്‍‌, ശ്രീരാഗ് എന്നിവരെ മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ രതീഷിന്‍റെ ദുരൂഹമരണം അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. രതീഷിന്‍റേത് ആത്മഹത്യയാണെന്നു തന്നെയാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. മൂന്നുപേര്‍ മാത്രമായിരുന്നു രതീഷിന്‍റെ കൂടെയുണ്ടായിരുന്നത്. മറ്റാരും ഒളിയിടത്തില്‍ താമസിച്ചിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.