സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണം
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണം
Friday, April 16, 2021 1:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങളുമായി സർക്കാർ. ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവർക്കും വാക്സിൻ രണ്ട് ഡോസും എടുത്തവർക്കും മാത്രമേ ഇനി ഷോപ്പിംഗ് മാളുകളിലും മാർക്കറ്റിലും പ്രവേശിക്കാനാകൂ. പൊതു സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതു നിയന്ത്രിക്കാൻ പോലീസിനു നിർദേശം നൽകി.

സിനിമാ തിയറ്ററുകളും ബാർ ഹോട്ടലുകളും രാത്രി ഒൻപതു വരെയേ പ്രവർത്തിക്കാവൂ. കണ്ടെയ്ൻമെന്‍റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരും. വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്പോൾ ജില്ലാ ഭരണകൂടത്തെ മുൻകൂട്ടി അറിയിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

അടച്ചിട്ട ഹാളിനുള്ളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും പുറത്തെ പരിപാടികളിൽ പങ്കെടുക്കന്നവരുടെ എണ്ണം നൂറ്റിയന്പതായും പരിമിതപ്പെടുത്തി. പരീക്ഷാ കാലമായതിനാൽ വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തും. എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്യൂഷൻ സെന്‍ററുകൾ രോഗവ്യാപനത്തിനിടയാക്കരുത്.


ബോധവത്കരണത്തിന് ഉതകുന്ന സന്ദേശങ്ങൾ നൽകാൻ മാധ്യമങ്ങൾ സ്വമേധയാ തയാറാവണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കാർ കൂടാതെ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മതനേതാക്കൾ സഹകരിക്കുന്നുണ്ട്. ജില്ലാ ഭരണാധികാരികൾ അതതു പ്രദേശത്തെ മതനേതാക്കളെയും വ്യാപാരി വ്യവസായികളെയും വിളിച്ച് സംസാരിക്കണമെന്നും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടർമാർക്ക് ഇതിനകം നൽകിയിട്ടുണ്ട്. ഇതു കൂടാതെ പോലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന.

സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനും യോഗം നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.