ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം: യുവാവിന്‍റെ ഇരു കൈപ്പത്തികളും തകർന്നു
ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം: യുവാവിന്‍റെ ഇരു കൈപ്പത്തികളും തകർന്നു
Friday, April 16, 2021 1:26 AM IST
കൂത്തുപറമ്പ്: കതിരൂർ നാലാംമൈലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ യുവാവിന്‍റെ ഇരു കൈപ്പത്തികളും തകർന്നു.

സിപിഎം പ്രവർത്തകൻ പറമ്പത്ത് വീട്ടിൽ നിജേഷ് എന്ന മാരിമുത്തു (38)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുകൈപ്പത്തികളും തകർന്നനിലയിൽ അതീവ ഗുരുതരാവസ്ഥയിൽ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലാം മൈൽ ഹെൽത്ത് സെന്‍ററിനു സമീപം ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടാകുകയായിരുന്നുവെന്നും സംഭവത്തിൽ ആറുപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കതിരൂർ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം അനുഭാവി എസ്.വിനു ( 42) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ ഉടമസ്ഥതയിലുള്ള വീടിനു സമീപം വച്ചാണ് സ്ഫോടനം നടന്നത്.


മാലിന്യം ഉപയോഗിക്കുന്ന ടാങ്കിൽ കൈകൾ കടത്തി ബോംബ് കെട്ടുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് കരുതുന്നത്. ഇരുകൈകളും ചിതറിയനിലയിൽ നിജേഷിനെ ആദ്യം തലശേരി സഹകരണ ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

പോലീസ് എത്തുമ്പോഴേക്കും സംഭവസ്ഥലം വൃത്തിയാക്കി തെളിവു നശിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നിജേഷിന്‍റെ അറ്റ കൈവിരലുകളും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന ചണനൂൽ, കരിങ്കൽ കഷണങ്ങൾ എന്നിവയും കണ്ടെത്തി. മരപ്പണിക്കാരനാണ് പരിക്കേറ്റ നിജേഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.