തിരുവനന്തപുരം: സർക്കാരിന്റെ സ്വപ്നപദ്ധതിയായ ആർദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്റ്റുമാരെ ഉൾപ്പെടുത്തണമെന്ന് കേരളാ ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ആർദ്രം രണ്ടാം ഘട്ടത്തിൽ 503 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്പോൾ ഐടിഐ വകുപ്പിൽ ജോലി ചെയ്തിരുന്ന 21 ഫാർമസിസ്റ്റുകളെ പുനർവിന്യാസം ചെയ്തതൊഴിച്ചാൽ മറ്റ് ക്രമീകരണങ്ങളൊന്നും ചെയ്തിട്ടില്ല. മിക്കസ്ഥാപനങ്ങളിലും മരുന്നു വിതരണം തടസപ്പെടുന്ന അവസ്ഥയിലാണ്. നാലും അഞ്ചും ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മരുന്ന് നൽകുവാൻ ഒരു ഫാർമസിസ്റ്റ് മാത്രമേയുള്ളൂ. അതിനാൽ രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെ ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾ നടത്തുവാനോപോലും കഴിയാത്ത സ്ഥിതിയാണ്. ഇതിനു പരിഹാരം ഉണ്ടായില്ലെങ്കിൽ സംഘടനയ്ക്ക് സമരമുഖത്ത് ഇറങ്ങേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. 63ാം സംസ്ഥാന സമ്മേളനം പീരുമേട്ടിൽ ഇ.എസ്. ബിജിമോൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എസ്. വിജയകുമാറിന്റെ അധ്യക്ഷതവഹിച്ചു. യോഗത്തിൽ എം.കെ. പ്രേമാനന്ദൻ, കെ.സി. അജിത് കുമാർ, ഷേർളി ഡാനിയേൽ, എസ്. സുഗതൻ, എം.കെ. മനോജ്, എം. അബ്ദുൾ സലാം, കെ.ടി. സദാനന്ദൻ, അഭിലാഷ് ജയറാം, ടി.എൽ. മേരീസ്, ഡി. മുറാദ്, എ.എൻ. സുനിൽ, എം.എസ്. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികളായി എസ്. വിജയകുമാർ (കൊല്ലം)- പ്രസിഡന്റ് , അബ്ദുൾ സലാം (കൊല്ലം), ഡി.എൻ.അനിത (തിരുവനന്തപൂരം), രാജേഷ്കുമാർ (ആലപ്പുഴ)-വൈസ് പ്രസിഡന്റുമാർ, എം.എസ്. മനോജ് കുമാർ (എറണാകുളം)- ജനറൽ സെക്രട്ടറി , അഭിലാഷ് ജയറാം (കോട്ടയം), എം.കെ.മനോജ്. (എറണാകുളം), സരസ്വതി (കണ്ണൂർ)-ജോയിന്റ് സെക്രട്ടറിമാർ, കെ.ടി. സദാനന്ദൻ (മലപ്പുറം)-ട്രഷറർ , ടി.ജി. മനോജ്.(എറണാകുളം)-എഡിറ്റർ എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.