സ്പെഷൽ സ്കൂളുകളെ തരംതിരിക്കുന്നതിനെതിരേ അധ്യാപകർ
Friday, April 9, 2021 11:49 PM IST
മുക്കം(കോഴിക്കോട്): സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകളെ നാല് ഗ്രേഡുകളാക്കി തിരിച്ച് സ്പെഷൽ പാക്കേജ് നടപ്പാക്കുന്നതിനെതിരേ അധ്യാപകർ രംഗത്ത്. സ്കൂളുകളെ എ, ബി, സി, ഡി എന്നിങ്ങനെ നാല് ഗ്രേഡുകളാക്കി തിരിച്ച് മാനദണ്ഡങ്ങൾ നിശ്ചയിച്ച് കഴിഞ്ഞ മാസമാണ് സർക്കാർ ഉത്തരവിറക്കിയത്. കുട്ടികളുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങൾ, ക്വാളിഫൈഡ് ജീവനക്കാർ എന്നിവരുടെ അടിസ്ഥാനത്തിലാണ് ഗ്രേഡുകൾ തയാറാക്കിയിരിക്കുന്നത്.

ഓരോ ഗ്രേഡിലും ഉൾപ്പെടുന്ന സ്ഥാപനങ്ങളിൽ നിശ്ചിത എണ്ണം ജീവനക്കാർ മാത്രമെ ഉണ്ടാകാൻ പാടുള്ളൂ എന്നാണു നിർദേശം. ഇതുമൂലം നിരവധി ജീവനക്കാരെ പിരിച്ചുവിടേണ്ട അവസ്ഥയാണെന്ന് സ്പെഷൽ സ്കൂൾ അധ്യാപകർ പറയുന്നു. കഴിഞ്ഞ അധ്യയന വർഷത്തിലെ പാക്കേജാണ് ഇപ്പോൾ നൽകുന്നത്. അതിനാൽ പിരിച്ചുവിടുന്ന അധ്യാപകർക്കു കഴിഞ്ഞ ഒരു വർഷത്തെ വേതനം പോലും ലഭിക്കില്ല. കൂടാതെ ഉയർന്നഗ്രേഡ് ലഭിക്കാൻ അർഹതയുള്ള പല സ്ഥാപനങ്ങൾക്കും പരിശോധന സംഘം താഴ്ന്ന ഗ്രേഡുകൾ നൽകിയതായും പരാതിയുണ്ട്. ഇതുമൂലം വലിയ തുകയാണ് ഇവർക്ക് നഷ്ടപ്പെടുക. 317 സ്കൂളുകൾക്കാണ് സർക്കാർ സ്പെഷൽ പാക്കേജ് ലഭ്യമാക്കുന്നത്. പാക്കേജിന്‍റെ ഭാഗമായി പത്തുമാസത്തേക്കുള്ള ഓണറേറിയമാണു നൽകുക. 2020 ജൂണിൽ സ്കൂളിൽ നിലവിലുള്ള ജീവനക്കാർക്കാണ് ഓണറേറിയം അനുവദിച്ചു നൽകുന്നത്. 2020 ജൂണിൽ പുതുതായി പ്രവേശനം നേടിയ അധ്യാപകർക്ക് ഇതിന് അർഹതയില്ല. കൂടാതെ ജൂൺ മുതൽ മാർച്ച് വരെ ജീവനക്കാർ ജോലിയിൽ ഉണ്ടായിരിക്കുകയും വേണം.


2021ൽ പുതിയ ഉത്തരവ് ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാക്കിയത് സർക്കാർ നയങ്ങൾക്ക് എതിരാണെന്നും ഗ്രേഡ് തിരിച്ചതിൽ വലിയ ഗൂഢാലോചന നടന്നതായും സ്പെഷൽ സ്കൂൾ അധ്യാപക സംഘടനകൾ ആരോപിക്കുന്നു. മാർഗരേഖ പുനഃപരിശോധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനും സമരത്തിനും തയാറെടുക്കുകയാണ് സംഘടനകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.