മുഖ്യമന്ത്രിയോടു ചോദ്യങ്ങൾ ഉന്നയിച്ച് അമിത് ഷാ
മുഖ്യമന്ത്രിയോടു ചോദ്യങ്ങൾ ഉന്നയിച്ച്  അമിത് ഷാ
Monday, March 8, 2021 1:20 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെ. സുരേന്ദ്രൻ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്നോ, പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ ഒപ്പമുണ്ടായിരുന്നോ, വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ, പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വസതിയിലെ നിത്യ സന്ദർശകയായിരുന്നോ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെ ക്കുറിച്ച് അന്വേഷണം നടത്തിയോ തുടങ്ങിയ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. മുഖ്യമന്ത്രി തന്‍റെ ചോദ്യങ്ങൾക്ക് പൊതുവേദിയിൽ മറുപടി നൽകാൻ തയാറുണ്ടോ എന്നും അമിത് ഷാ വെല്ലുവിളിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.