എൽഡിഎഫ് സീറ്റ് വിഭജനം നാളെ പൂർത്തിയാകും
എൽഡിഎഫ് സീറ്റ് വിഭജനം നാളെ പൂർത്തിയാകും
Sunday, March 7, 2021 1:51 AM IST
തിരുവനന്തപുരം: പത്തിന് ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിരിക്കെ സിപിഎമ്മുമായി ഉടക്കി സിപിഐ. മുന്നണി മര്യാദയുടെ പേരിൽ മൂന്നു സീറ്റ് ഘടകകക്ഷികൾക്കായി വിട്ടു നൽകിയ സിപിഐക്കു ചങ്ങനാശേരി മണ്ഡലം നൽകണമെന്നു പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും നടത്തിയ ചർച്ചയിലാണു ചങ്ങനാശേരി സീറ്റു വേണമെന്ന നിലപാട് കാനം സ്വീകരിച്ചത്. എന്നാൽ ചങ്ങനാശേരി സീറ്റ് നൽകാൻ കഴിയില്ലെന്നു മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞു. അങ്ങനെയെങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു നൽകില്ലെന്നു കാനവും നിലപാടെടുത്തതോടെ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.


കേരള കോണ്‍ഗ്രസ്-എമ്മിനു 10 സീറ്റുകൾ നൽകാമെന്നാണു സിപിഎം അറിയിച്ചിരിക്കുന്നത്. എന്നാൽ 12 സീറ്റു വേണമെന്ന നിലപാടിലാണു ജോസ് കെ.മാണി. നാളെ സീറ്റു വിഭജനം പൂർത്തിയാക്കി പത്തിന് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു ധാരണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.