ഡോളർ കടത്ത് കേസ് ; മുഖ്യമന്ത്രിയുടെ പ്രേരണഉണ്ടായെന്നു മൊഴി
ഡോളർ കടത്ത് കേസ് ; മുഖ്യമന്ത്രിയുടെ പ്രേരണഉണ്ടായെന്നു മൊഴി
Saturday, March 6, 2021 1:56 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെയും മൂന്നു മന്ത്രിമാരുടെയും പ്രേരണയെത്തുടര്‍ന്നാണു യുഎഇ കോണ്‍സുലേറ്റിന്‍റെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയതെന്നു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 164 പ്രകാരം സ്വപ്ന കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 108 പ്രകാരം നല്‍കിയ മൊഴിയിലും ഈ വെളിപ്പെടുത്തലുണ്ടെന്നു കസ്റ്റംസ് നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു. മൊഴികളുടെ പകര്‍പ്പ് അന്തിമ വാദത്തിനിടെയോ കോടതി ആവശ്യപ്പെടുന്ന ഘട്ടത്തിലോ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നും കസ്റ്റംസ് പറയുന്നു.

അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വപ്നയ്ക്കു മതിയായ സംരക്ഷണം നല്‍കണമെന്ന എറണാകുളം അഡി. സിജെഎം കോടതിയുടെ ഉത്തരവിനെതിരേ ജയില്‍ ഡിജിപി നല്‍കിയ ഹര്‍ജിയിലാണു കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ വിശദീകരണ പത്രിക നല്കിയത്.


ഉന്നത രാഷ്‌ട്രീയക്കാര്‍ക്ക് എല്ലാ അര്‍ഥത്തിലും കേസിനെ നേരിടാനാവുമെന്നതിനാല്‍ ജീവനു ഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതി ന്യായമാണെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. വെളിപ്പെടുത്തലിലെ ഭൂരിപക്ഷം വസ്തുതകളും സ്വപ്നയുടെ വ്യക്തിപരമായ അറിവില്‍ മാത്രമുള്ളതാണെന്നും ഇവയെക്കുറിച്ചു തെളിവു നല്‍കാന്‍ സ്വപ്നയ്ക്കു മാത്രമേ കഴിയൂവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: ‍‍ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം 12നു കൊച്ചിയിലെ ഓഫീസിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടു സ്പീക്കർക്കു നോട്ടീസ് അയച്ചു. ഡോളര്‍ കടത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മൂന്നു മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നു ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.