കോണ്‍ഗ്രസ്- ജോസഫ് വിഭാഗം ധാരണയായില്ല
കോണ്‍ഗ്രസ്- ജോസഫ് വിഭാഗം ധാരണയായില്ല
Saturday, March 6, 2021 1:56 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള ചർച്ച ഇന്നലെയും വിജയിച്ചില്ല. കോട്ടയം ജില്ലയിലെ നാല് സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോണ്‍ഗ്രസ് ഉറച്ചു നിന്നതോടെയാണു ചർച്ച എങ്ങുമെത്താതെ പിരിഞ്ഞത്. ചർച്ച ഇന്നും തുടരുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഏറ്റുമാനൂരും ചങ്ങനാശേരിയും വേണമെന്ന ഉറച്ച നിലപാടിലാണു കേരള കോണ്‍ഗ്രസ്. ഈ രണ്ടു സീറ്റുകളും വിട്ടു നൽകാനാകില്ലെന്നു കോണ്‍ഗ്രസും അറിയിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലൊന്നും വേണമെന്നു കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


കോട്ടയത്തിനു പുറത്തു ഒരു സീറ്റ് നൽകി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ജോയി ഏബ്രഹാം, ടി.യു.കുരുവിള, മോൻസ് ജോസഫ് എന്നിവരാണ് കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു ഇന്നലെ ചർച്ചയിൽ പങ്കെടുത്തത്.

മുസ്‌ലിം ലീഗിന് അധികമായി നൽകുന്ന മൂന്നു സീറ്റ് ഏതൊക്കെയാണെന്ന കാര്യത്തിലും ധാരണയായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.