ഏറ്റുമാനൂരില്‍ ബ്ലോക്ക്‌
ഏറ്റുമാനൂരില്‍ ബ്ലോക്ക്‌
Saturday, March 6, 2021 1:56 AM IST
കോട്ടയം: പൂഞ്ഞാർ, ഏറ്റുമാനൂർ സീറ്റു തർക്കമാണ് യുഡിഎഫിലെ കീറാമുട്ടി. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്- ജോസഫും തമ്മിൽ ഇന്ന് വീണ്ടും തിരുവനന്തപുരത്ത് സീറ്റു ചർച്ച നടത്തും. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്നായിരുന്നു ആദ്യം കോണ്‍ഗ്രസിന്‍റെ കടുംപിടിത്തം. അവസാനം കാഞ്ഞിരപ്പള്ളി കോണ്‍ഗ്രസ് ഏറ്റെടുത്ത് പൂഞ്ഞാർ ജോസഫിനു നൽകാമെന്ന് ഏറെക്കുറെ ധാരണയായിട്ടുണ്ട്.

എന്നാൽ ഏറ്റുമാനൂർ വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണു കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും. ചങ്ങനാശേരി ജോസഫ് വിഭാഗത്തിന് നല്‍കാന്‍ സാധ്യതയുണ്ട്. കടുത്തുരുത്തിക്കു പുറമേ പൂഞ്ഞാറും വിട്ടു നൽകാൻ വാക്കാൽ ധാരണയായി.

ഏറ്റുമാനൂർ വിഷയത്തിൽ ഇന്ന് ഈസിയായ തീരുമാനത്തിനു സാധ്യതയില്ല. ഏറ്റുമാനൂരിൽ ലതിക സുഭാഷ്, ഫിലിപ്പ് ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരിൽ ഒരാളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഫ്രാൻസിസ് ജോർജിനെ മുന്നിൽ കണ്ട് മൂവാറ്റുപുഴ സീറ്റിനായി ജോസഫ് വിഭാഗം താൽപര്യം അറിയിച്ചിട്ടുണ്ട്. ജോസഫിന് തൊടുപുഴയ്ക്കു പുറമെ ഇടുക്കി നൽകാനാണു കോണ്‍ഗ്രസിന്‍റെ നീക്കം. മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനെ വീണ്ടും മത്സരിപ്പിക്കാൻ രമേശ് ചെന്നിത്തല താൽപര്യപ്പെടുന്നു. വാഴയ്ക്കെനെ എതിർത്ത് അങ്ങിങ്ങ് പോസ്റ്ററുകൾ ഉയർന്നിട്ടുമുണ്ട്. തിരുവല്ല, കുട്ടനാട്, ഇരിങ്ങാലക്കുട, പേരാന്പ്ര, കോതമംഗലം, തിരുവാന്പാടി തുടങ്ങിയ സീറ്റുകളും ജോസഫ് ആവശ്യപ്പെടുന്നു. 12 സീറ്റെങ്കിലും ലഭിക്കുന്നില്ലെങ്കിൽ അനീതിയാണെന്ന നിലപാടാണ് പി.ജെ. ജോസഫ് ഉമ്മൻ ചാണ്ടിക്കു മുന്നിൽ വച്ചിരിക്കുന്നത്.


പി.ജെ. ജോസഫ് കോവിഡ് ചികിത്സയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോയി ഏബ്രഹാം, മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എന്നിവരാണ് ജോസഫ് വിഭാഗത്തിൽ ചർച്ചയ്ക്കുള്ളത്. കോണ്‍ഗ്രസിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവർ ചർച്ചകളിൽ നേതൃത്വം നൽകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.