ആദ്യ പരീക്ഷണം നല്ല രീതിയില്‍ പാളി
ആദ്യ പരീക്ഷണം   നല്ല രീതിയില്‍ പാളി
Saturday, March 6, 2021 1:56 AM IST
കൊച്ചി: കേരളത്തിന്‍റെ പൈതൃകപ്പെരുമയുടെ അടയാളങ്ങള്‍ നിരവധി അവശേഷിച്ചിട്ടുള്ള വടക്കന്‍ പറവൂരിനു തെരഞ്ഞെടുപ്പു ചരിത്രത്തിലുമുണ്ട് അവകാശപ്പെടാനൊരു അതുല്യ സവിശേഷത. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം (ഇവിഎം) ഉപയോഗിച്ചു പൊതുതെരഞ്ഞെടുപ്പു നടന്ന മണ്ഡലമെന്ന ഖ്യാതി പറവൂരിനു സ്വന്തം. ആദ്യ പരീക്ഷണം പാളിയെന്നതു മറ്റൊരു ചരിത്രം.

1982 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണു വോട്ടിംഗ് മെഷീനില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള സൗകര്യം ആദ്യമായി ഉപയോഗിച്ചത്. മേയ് 19നായിരുന്നു തെരഞ്ഞെടുപ്പ്. പറവൂര്‍ നിയോജകമണ്ഡലത്തിലെ 123 പോളിംഗ് ബൂത്തുകളില്‍ 52 പോളിംഗ് ബൂത്തുകളിലും ഇവിഎം ഉപയോഗിച്ചു വോട്ടെടുപ്പു നടന്നു. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും വോട്ടിംഗ് മെഷീനിലെ വോട്ടെടുപ്പ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.


കോണ്‍ഗ്രസിലെ എ.സി. ജോസും സിപിഐയിലെ ശിവന്‍പിള്ളയും തമ്മിലായിരുന്നു അന്നു പറവൂരിലെ പ്രധാന മത്സരം. ഫലം വന്നപ്പോള്‍ ശിവന്‍പിള്ളയ്ക്കു ജയം. പരാജയം സമ്മതിക്കാതെ വോട്ടെടുപ്പു രീതിയിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കോടതിയിലെത്തി. സുപ്രീംകോടതി വരെ വ്യവഹാരങ്ങള്‍നീണ്ടു. ജനപ്രാതിനിധ്യ നിയമത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് അനുമതി നല്‍കുന്നില്ലെന്ന വാദം ഒടുവിൽ അംഗീകരിച്ചു. വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചു പോളിംഗ് നടത്തിയ 52 ബൂത്തുകളിലും റീ പോളിംഗ് പ്രഖ്യാപിച്ചു. ഇതിൽ വിജയം എ.സി. ജോസിനൊപ്പം. ഭൂരിപക്ഷം 1,446. ആ നിയമസഭയില്‍ അദ്ദേഹം സ്പീക്കറായെന്നതും ചരിത്രം. ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തിയാണു പിന്നീടു വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.