എലത്തൂരിൽ എൻസിപി-എൻസികെ മുഖാമുഖം
എലത്തൂരിൽ എൻസിപി-എൻസികെ മുഖാമുഖം
Friday, March 5, 2021 1:23 AM IST
കോഴിക്കോട്: എൻസിപിയുടെ സിറ്റിംഗ് സീറ്റായ എലത്തൂരിൽ എൻസിപിയെ നേരിടാൻ മാണി സി. കാപ്പന്‍റെ പാർട്ടി. യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും സീറ്റുവിഭജനം ഏതാണ്ട് പൂർത്തിയായതോടെ എലത്തൂരിൽ രണ്ട് നാഷണൽ കോൺഗ്രസ് പാർട്ടികൾ നേരിട്ട് ഏറ്റുമുട്ടുന്ന ചിത്രമാണു തെളിയുന്നത്. എൻസിപിയുടെ മന്ത്രി എ.കെ. ശശീന്ദ്രനാണ് സിറ്റിംഗ് എംഎൽഎ. ഇടതുമുന്നണിക്കു വേരോട്ടമുള്ള ഇവിടെ എൻസിപിയെ നേരിടാനാണ് മാണി സി. കാപ്പന്‍റെ എൻസികെ (നാഷണലിസ്റ്റ് കോൺഗ്രസ് കേരള) ഒരുങ്ങുന്നത്.

അതേസമയം ഇരുപാർട്ടികൾക്കും സ്ഥാനാർഥിയെ നിശ്ചയിക്കാനായിട്ടില്ല. എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനോട് പാർട്ടിക്കകത്ത് എതിർപ്പ് ശക്തമാണ്. ചർച്ച പോലും വഴിമുട്ടിയിരിക്കുകയാണ്. ഇന്നലെ കോഴിക്കോട്ടു നടന്ന എൻസിപി ജില്ലാ നിർവാഹക സമിതി യോഗം കൈയാങ്കളിയിലാണു കലാശിച്ചത്. മാണി സി. കാപ്പന്‍റെ എൻസികെയിലാകട്ടെ സ്ഥാനാർഥിയെ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്. കോഴിക്കോട് ജില്ലയിൽ മാത്രമല്ല മലബാറിലൊരിടത്തും എൻസികെയ്ക്ക് പ്രവർത്തകരില്ല. ജില്ലാകമ്മിറ്റിയംഗങ്ങളിലും കാപ്പനോട് അടുപ്പമുള്ളവരില്ല.

സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ ആദ്യഘട്ടത്തിൽ കാപ്പൻ പക്ഷത്തേക്കു ചാഞ്ഞിരുന്നെങ്കിലും പിന്നീട് എൻസിപിയിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. അതിനാൽതന്നെ മലബാറിലെ എൻസിപി നേതാക്കളിലെ ഒരു പ്രമുഖനെ പാർട്ടിയിൽനിന്ന് അടർത്തി എലത്തൂർ സീറ്റ് നൽകാനാണ് എൻസികെയുടെ നീക്കം. എന്നാൽ ഇടതുമുന്നണിക്ക് വ്യക്തമായ മേൽക്കൈയുള്ള മണ്ഡലത്തിൽ പരീക്ഷണ സ്ഥാനാർഥിയാകാൻ നേതാക്കൾ തയാറാവുമോ എന്നതാണ് പ്രശ്നം. എങ്കിലും എൻസിപിയിൽ ശശീന്ദ്രൻ വിരുദ്ധ വിഭാഗത്തെ ബന്ധപ്പെട്ടുവരികയാണ് കാപ്പൻ.
ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ച ഒരു പ്രമുഖനെ ലഭിച്ചാൽ എലത്തൂരിൽ ചലനമുണ്ടാക്കാമെന്ന അഭിപ്രായം യുഡിഎഫിനുമുണ്ട്.


എൻസിപി ജില്ലാ നിർവാഹക സമിതിയിൽ ഉന്തും തള്ളും

കോഴിക്കോട്: ഇടതുമുന്നണി ജില്ലയിൽ എൻസിപിക്ക് അനുവദിച്ച എലത്തൂർ മണ്ഡത്തിലെ സ്ഥാനാർഥി നിർണയമടക്കം തീരുമാനങ്ങളെടുക്കാൻ ഇന്നലെ ചേർന്ന നിർണയക ജില്ലാ നിർവാഹക സമിതിയിൽ പ്രവർത്തകർ ചേരി തിരിഞ്ഞ് വാഗ്വാദവും ഉന്തും തള്ളും ഉണ്ടായി. സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരനും മന്ത്രിയും എലത്തൂരിലെ സിറ്റിംഗ് എംഎൽഎയുമായ എ.കെ. ശശീന്ദ്രനും പങ്കെടുത്ത യോഗത്തിലാണു കൈയാങ്കളിയുണ്ടായത്.

എ.കെ. ശശീന്ദ്രനെ തുടർന്നും മത്സരിക്കാനനുവദിക്കരുതെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം മുന്നോട്ടു വന്നതോടെയാണു പ്രശ്നങ്ങൾക്കു തുടക്കമായത്. ഇടതുമുന്നണി ജില്ലാ കൺവീനറും എൻസിപി ജില്ലാ പ്രസിഡന്‍റുമായ മുക്കം മുഹമ്മദിനെ മത്സരിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ശശീന്ദ്രൻ പക്ഷം ഇതിനെ എതിർക്കുകയും മന്ത്രിക്കു സീറ്റുനിഷേധിക്കാനുള്ള ബോധപൂർവമായ നീക്കമാണു നടക്കുന്നതെന്നും വാദിച്ചു. എന്നാൽ എ.കെ. ശശീന്ദ്രനോ മുക്കം മുഹമ്മദോ മാത്രമല്ല, പാർട്ടിയിൽ മത്സരിക്കാൻ യോഗ്യരായവർ നിരവധിയുണ്ടെന്നും അവരെക്കൂടി പരിഗണിക്കണമെന്നും ഒരു വിഭാഗം നിലപാടെടുത്തു.

തുടർന്ന് സംസ്ഥാന പ്രസിഡന്‍റ് ഇടപെട്ട് ജില്ലാ നിർവാഹകസമിതിയിൽ ഉയർന്നുവന്ന പേരുകളെല്ലാം ചേർത്ത് ദേശീയനേതൃത്വത്തിന്‍റെ പരിഗണനയ്ക്കായി അയയ്ക്കാമെന്ന ഉറപ്പിലാണു സംഘർഷം അയഞ്ഞത്. ഇതേതുടർന്ന് എ.കെ. ശശീന്ദ്രൻ, മുക്കം മുഹമ്മദ്, എം. ആലിക്കോയ, ജയൻ പുത്തൻപുരയ്ക്കൽ, എം.പി. സൂര്യനാരായണൻ തുടങ്ങിയവരുടെ പേരുകളടങ്ങിയ ലിസ്റ്റ് ദേശീയ നേതൃത്വത്തിനു സമർപ്പിക്കാൻ തീരുമാനമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.