21 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടി
21 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടി
Saturday, February 27, 2021 1:50 AM IST
കുമളി: കുമളി ചെക്ക്പോസ്റ്റിൽ ഒരുകിലോ ഹാഷിഷ് ഓയിലും 21 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. കട്ടപ്പന സ്വദേശികളായ പ്രദീപ്, മഹേഷ്, റെനി എന്നിവരെയാണ് വാഹനപരിശോധനയ്ക്കിടെ എക്സൈസ് അറസ്റ്റുചെയ്തത്.

ആന്ധ്രയിൽനിന്നാണ് പ്രതികൾ ഹാഷിഷ് ഓയിലും കഞ്ചാവും വാങ്ങിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾ നിരീക്ഷണത്തിലായിരുന്നു. ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ ഒരുകോടിയിലധികം രൂപ വിലവരും. കട്ടപ്പന സ്വദേശിയായ ടോമിക്കുവേണ്ടിയാണ് കഞ്ചാവും ഹാഷിഷ് ഓയിലും കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചതായും ടോമി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നയാളുമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.


സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് എക്സൈസ് പരിശോധിച്ചുവരികയാണ്. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തി ചെക്ക് പോസ്റ്റുകളിൽ എക്സൈസും പോലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.