കോഴിക്കോട്ട് ട്രെയിനില്‍ കടത്തിയ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി
കോഴിക്കോട്ട് ട്രെയിനില്‍ കടത്തിയ  സ്‌ഫോടകവസ്തുക്കള്‍ പിടികൂടി
Saturday, February 27, 2021 1:50 AM IST
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടകവസ്തുക്കളുമായി യുവതി പിടിയില്‍. ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് റെയില്‍വേ പ്രൊട്ടക്‌ഷന്‍ ഫോഴ്സിനു കീഴിലുള്ള ക്രൈം പ്രിവന്‍ഷന്‍ ഡിറ്റക്‌ഷന്‍ സ്‌ക്വാഡ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിനിയായ രമണി (30) യെ കസ്റ്റഡിയിലെടുത്തു. റെയില്‍വേ പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജിതിന്‍ ബി. രാജിന്‍റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഡി വണ്‍ കമ്പാര്‍ട്ട്മെന്‍റില്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍ , 350 ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തിയത്. യുവതിയുടെ ടിക്കറ്റ് പരിശോധിച്ചതില്‍നിന്ന് തലശേരിയിലേക്കാണെന്ന് വ്യക്തമായി. പിന്നീട് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവ കൊണ്ടുവന്നതെന്ന് യുവതി അറിയിച്ചു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആര്‍പിഎഫുമായി ബന്ധപ്പെടുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.


കിണര്‍ നിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരമാണ് ഇവ കൊണ്ടുവന്നതെന്നാണ് യുവതി മൊഴി നല്‍കിയത്. കൂത്തുപറമ്പ് റോഡിലാണ് കിണര്‍ കുഴിക്കുന്നതെന്നും യുവതി പറഞ്ഞു. ഈ ഭാഗങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷിച്ചു. കിണര്‍ നിര്‍മാണം നടക്കുന്നുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. യുവതിയെക്കുറിച്ചും മറ്റും തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.