താരയെ താരമാക്കി കാരുണ്യ പ്ലസ്
താരയെ താരമാക്കി കാരുണ്യ പ്ലസ്
Saturday, February 27, 2021 12:41 AM IST
കൊച്ചി: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ പ്ലസ് കെഎന്‍ 357 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കാക്കനാട് സ്വദേശിനിയായ ലോട്ടറി വില്‍പ്പന സെന്‍റർ ഉടമയ്ക്ക്. ഇടപ്പള്ളി തിരുപ്പതി ലക്കി സെന്‍റര്‍ ഉടമയായ താരയാണു സമ്മാനാര്‍ഹയായത്. വില്‍ക്കാതെ ബാക്കിവന്ന ടിക്കറ്റുകളില്‍ ഒന്നായ പിപി 572677 എന്ന നമ്പറാണ് സമ്മാനാർഹമായത്.

വര്‍ഷങ്ങളായി പാലാരിവട്ടത്തു ഭാഗ്യക്കുറി വില്‍പ്പന നടത്തുന്ന ഇവര്‍ ആറുമാസം മുമ്പാണു ഇടപ്പള്ളിയിലും വില്‍പ്പന ആരംഭിച്ചത്. ഭര്‍ത്താവും രണ്ടു കുട്ടികളുമടങ്ങിയ കുടുംബത്തെ കടക്കെണിയില്‍നിന്നു രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് താര പറയുന്നു.

കാക്കനാട് കളക്ടറേറ്റിനു സമീപമാണു താമസം. അഞ്ചു വര്‍ഷംമുമ്പാണു ഇവിടെ വീട് വാങ്ങിയത്. ഇതിനുമുമ്പ് പലയിടങ്ങളിലും വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. സ്വകാര്യ ബാങ്കില്‍നിന്നു ലോണെടുത്താണു വീട് വാങ്ങിയത്. 14 വര്‍ഷത്തിലേറെയായി പാലാരിവട്ടത്ത് ലോട്ടറിക്കച്ചവടം നടത്തിവരികയാണു ഭര്‍ത്താവ് മുകുന്ദന്‍.


സഹായത്തിനു താരയും ഒപ്പമുണ്ട്. അങ്ങനെയിരിക്കെയാണു ആറുമാസംമുമ്പ് ഇവര്‍ ഇടപ്പള്ളിയിലും ലോട്ടറി കട തുടങ്ങിയത്. തന്‍റെ പക്കൽനിന്ന് ലോട്ടറി വാങ്ങിയവര്‍ക്കു രണ്ടാം സമ്മാനം ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ആദ്യമായാണെന്നും താര പറയുന്നു. വീടിന്‍റെ ലോണ്‍ തീര്‍ക്കുന്നതിനോടൊപ്പം മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും ഇവരുടെ മനസിലുണ്ട്. പ്ലസ് ടു വിദ്യാര്‍ഥിയായ ജഗനാഥനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മിയുമാണു മക്കള്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്നലെ ബാങ്കിനു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.