ആലപ്പുഴ ബൈപാസ് ഇന്നു തുറക്കും
ആലപ്പുഴ ബൈപാസ്  ഇന്നു തുറക്കും
Thursday, January 28, 2021 1:02 AM IST
ആലപ്പുഴ: ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകളായ സ്വപ്നത്തിന് ഇന്നു സാക്ഷാത്കാരം. ആലപ്പുഴ ബൈപാസിന്‍റെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് ഒന്നിനു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്നിഹിതനാകും.

പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. കേന്ദ്രസഹമന്ത്രി വി.കെ. സിംഗ്, മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, സപി. തിലോത്തമൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എംപിമാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാൽ, നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവർ പങ്കെടുക്കും. കളർകോട് മുതൽ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണു ബൈപാസിന്‍റെ നീളം. അതിൽ 3.2 കിലോമീറ്റർ മേൽപ്പാലമുൾപ്പടെ 4.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയാണ്. ബീച്ചിന്‍റെ മുകളിൽ കൂടി പോകുന്ന സംസ്ഥാനത്തെ ആദ്യ മേൽപ്പാലമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.