നികുതി അടയ്ക്കാന്‍ പണമില്ല ; ബസ് സര്‍വീസ് നിലയ്ക്കുമെന്ന് ഉടമകൾ
നികുതി അടയ്ക്കാന്‍ പണമില്ല ; ബസ് സര്‍വീസ്  നിലയ്ക്കുമെന്ന് ഉടമകൾ
Tuesday, January 26, 2021 12:42 AM IST
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലെന്ന് ബസുടമകൾ. ഈ മാസം 30 നു ശേഷം ബസ് സര്‍വീസുകള്‍ ഭൂരിപക്ഷവും നിലയ്ക്കുന്ന അവസ്ഥയിലാണെന്ന് അവർ പറയുന്നു. നിലവില്‍ നികുതി അടയ്ക്കാന്‍ പോലും പണമില്ല. 30 നകം നികുതി അടച്ചില്ലെങ്കില്‍ ബസുകള്‍ക്കു സര്‍വീസ് നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. നികുതി അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇതു സംബന്ധിച്ച പരാതി ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയും സംയുക്ത സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ ടി. ഗോപിനാഥ് മന്ത്രി എ.കെ. ശശീന്ദ്രനെ അറിയിച്ചു.


30 നകം 30,000 രൂപയോളം അടച്ചാല്‍ മാത്രമേ ബസ് സര്‍വീസ്‌ നടത്താന്‍ സാധിക്കൂ. നികുതിയിനത്തില്‍ 15,000 രൂപയും ജിപിഎസ് ഇനത്തില്‍ പതിനായിരം രൂപയും കൂടാതെ ക്ഷേമനിധിയിനത്തില്‍ ആറായിരം രൂപയും അടയ്ക്കണം. എന്നാല്‍ നിലവിലെ സാമ്പത്തികപ്രതിസന്ധിയിൽ ഇതിനു സാധിക്കാത്ത അവസ്ഥയാണ്. സമരപ്രഖ്യാപനമൊന്നും നടത്താതെ തന്നെ ബസ് സര്‍വീസ് നിലയ്ക്കുന്ന സാഹചര്യമാണുള്ളത്. 70 ശതമാനം ബസുകള്‍ മാത്രമാണ് നിലവിൽ സര്‍വീസ് നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.